‘ആര് വേണമെങ്കിലും വ്യാഖ്യാനിച്ചോളൂ; അതൊന്നുമായിരിക്കില്ല യാഥാര്‍ത്ഥ്യം; പക്ഷേ കാരണം അജ്ഞാതമാണ്’; സുധീരന്റെ രാജിയില്‍ പ്രതികരിച്ച്‌ രാജ്‌മോഹന്‍ ഉണ്ണിത്താന്‍

തിരുവനന്തപുരം: രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്നും വി എം സുധീരന്റെ രാജിവെക്കാനിടയായ സാഹചര്യം അജ്ഞാതമാണെന്നും മറ്റു വ്യഖ്യാനങ്ങള്‍ക്ക് ആയുസ്സില്ലെന്നും എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. സുധീരന്റെ രാജി കോണ്‍ഗ്രസില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഉണ്ണിത്താന്റെ പ്രതികരണം.

ആര്‍ക്ക് വേണമെങ്കിലും അദ്ദേഹത്തിന്റെ രാജിയെക്കുറിച്ച്‌ വ്യഖ്യാനങ്ങള്‍ നല്‍കാം. ഓരോരുത്തര്‍ക്കും ഓരോരുത്തരുടെ ഇഷ്ടപ്രകാരമുള്ള വ്യാഖ്യാനങ്ങള്‍. പക്ഷേ അതൊന്നുമായിരിക്കില്ല യാഥാര്‍ത്ഥ്യം. ഉണ്ണിത്താന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അത്യുന്നതനായ ഒരു നേതാവ് നൈമിഷികമായ വികാരങ്ങളുടെ പേരില്‍ ഇത്തരമൊരു തീരുമാനമെടുത്തത് കേരളത്തിലെ കോണ്‍ഗ്രസുകാരെ വേദനിപ്പിക്കുന്നതാണ്. രാജിവെക്കാനുണ്ടായ കാരണം അദ്ദേഹം വെളിപ്പെടുത്തുന്നതുവരെ അത് അജ്ഞാതമായി തുടരും. അതിന് മുന്‍പ് ആര്‍ക്ക് വേണമെങ്കിലും അദ്ദേഹത്തിന്റെ രാജിയെക്കുറിച്ച്‌ വ്യഖ്യാനങ്ങള്‍ നല്‍കാം. ഓരോരുത്തര്‍ക്കും അവരവരുടെ ഇഷ്ടപ്രകാരമുള്ള വ്യാഖ്യാനങ്ങള്‍. പക്ഷേ അതൊന്നുമായിരിക്കില്ല യാഥാര്‍ത്ഥ്യം.

വി എം സുധീരനുമായി കൂടിക്കാഴ്‌ച്ച നടത്തിയ കാര്യം രഹസ്യമാക്കി വെക്കുകയല്ല കെപിസിസി പ്രസിഡന്റ് ചെയ്തത്. ഈ കൂടിയാലോചന തുടരുമെന്ന് സുധാകരന്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ എന്തിനാണ് രാജിയെന്ന് എനിക്കും മനസിലാവുന്നില്ല. അതുകൊണ്ട് രാജിവെച്ചത് എന്തുകൊണ്ടാണെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നത് വരെ അതിനെക്കുറിച്ച്‌ ഔദ്യോഗികമായി പറയാന്‍ ഒന്നുമാവില്ല. ആര്‍ക്കും എന്ത് വ്യഖ്യാനം വേണമെങ്കിലും നല്‍കാം, പക്ഷേ അവയ്ക്ക് ദീര്‍ഘായുസുണ്ടാവില്ല. രാജ്‌മോഹന്‍ ഉണ്ണിത്താന്‍

വി എം.സുധീരന്‍ രാജിവെച്ച വിവരത്തെ കുറിച്ച്‌ നേരിട്ടറിവില്ലന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞിരുന്നു. വാര്‍ത്തയറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. സുധീരനെ കണ്ട് ചര്‍ച്ച നടത്തുമെന്നും പുനഃസംഘടനയില്‍ അതൃപ്തി ഉള്ളതായി അറിവില്ലന്നും വി ഡി സതീശന്‍ പറഞ്ഞു. അനാരോഗ്യം മൂലം വിട്ടുനില്‍ക്കുന്നു എന്നാണ് മനസ്സിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

വി എം സുധീരന്‍ രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്നും രാജിവെച്ചത് ശരിയായ നടപടിയല്ലെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. രാഷ്ട്രീയ കാര്യസമിതിയില്‍ വി എം സുധീരന്‍ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സുധീരന്റെ പരാതി എന്തെന്നറിയില്ലെന്ന് കെ സുധകരന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന സുധീരന്റെ ആരോപണം തള്ളിയ കെ സുധാകരന്‍ ആവശ്യത്തിനുള്ള കൂടിയാലോചനകള്‍ നടക്കുന്നുണ്ടെന്നും വ്യക്തമാക്കി. എന്നാല്‍ ചിലര്‍ കൂടിയാലോചനകള്‍ക്ക് വരുന്നില്ലെന്നും പറഞ്ഞു.

prp

Leave a Reply

*