ഉത്ര കൊലപാതകം; പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് കുടുംബം,ഒന്നും പ്രതികരിക്കാതെ പ്രതിയുടെ കുടുംബം, വധശിക്ഷ നടപ്പാക്കണമെന്ന് പൊതുജനങ്ങള്‍..

അഞ്ചല്‍: ഉത്ര വധക്കേസുമായി ബന്ധപ്പെട്ട് പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് ഉത്രയുടെ അച്ഛനും അമ്മയും. കേസു നടത്തുമ്ബോള്‍ ഒരുപാട് മാനസികസംഘര്‍ഷം ഉണ്ടായതായി വിജയസേനന്‍ വ്യക്തമാക്കി. കേസിന്റെ വാദം നടക്കുമ്ബോള്‍തന്നെ പ്രതികളുടെ ആള്‍ക്കാരില്‍നിന്നു സാക്ഷികള്‍ക്ക് ഭീഷണി നേരിടേണ്ടിവന്നിരുന്നു.

മൊഴി എടുക്കാനെത്തിയ വാവാ സുരേഷിനെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നല്ല സഹകരണമാണ് ലഭിച്ചത്. ഭാവിയില്‍ ആര്‍ക്കും ഇതുപോലെയുള്ള ദുരന്തം ഉണ്ടാകരുത്. അതുകൊണ്ട് പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുകതന്നെവേണമെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം, തിങ്കളാഴ്ച രാവിലെമുതല്‍ പ്രതി സൂരജിന്റെ പറക്കോട്ടെ ശ്രീസൂര്യ വീട് അടഞ്ഞായിരുന്നു. സൂരജിന്റെ അച്ഛനും അമ്മയും സഹോദരിയുമാണ് ഇവിടെ താമസം.മാധ്യമപ്രവര്‍ത്തകര്‍ ഇവിടെ എത്തിയിരുന്നു. അയല്‍പക്കക്കാര്‍ക്ക് ഇവര്‍ എവിടെപ്പോയെന്ന് അറിവില്ലായിരുന്നു. എന്നാല്‍, സൂരജിന്റെ അമ്മ വീട്ടിലുണ്ടെന്നും അച്ഛനും സഹോദരിയും കോടതിയില്‍ പോയിരിക്കാമെന്നും ചിലര്‍ സംശയം പ്രകടിപ്പിച്ചിരിന്നു. കേസിന്റെ ആദ്യഘട്ടത്തില്‍ സൂരജിന്റെ അച്ഛനും അമ്മയും മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

prp

Leave a Reply

*