യു.എസ് സൈനിക പിന്മാറ്റം രാജ്യത്ത് സ്ഥിതി വഷളാക്കിയെന്ന് അഫ്ഗാന്‍ പ്രസിഡന്‍റ് അശ്റഫ് ഗനി

കാബൂള്‍: അതിവേഗം താലിബാന്‍ പിടിമുറുക്കുന്ന രാജ്യത്ത് കാര്യങ്ങള്‍ കൈവിട്ടുപോകാനിടയാക്കിയത് യു.എസ് സൈന്യം തിടുക്കപ്പെട്ട് പിന്‍മാറിയതാണെന്ന് അഫ്ഗാന്‍ പ്രസിഡന്‍റ് അശ്റഫ് ഗനി. ഗ്രാമങ്ങളും ഉള്‍പ്രദേശങ്ങളും കീഴടക്കുന്നതില്‍ വലിയ വിജയം കണ്ട താലിബാന്‍ പ്രവിശ്യ ആസ്ഥാനങ്ങള്‍ പിടിച്ചടക്കല്‍ ആരംഭിച്ചിട്ടുണ്ട്. ലഷ്കര്‍ ഗാഹ്, കാണ്ഡഹാര്‍, ഹെറാത്ത് പ്രവിശ്യകളിലാണ് താലിബാന്‍ ഏറ്റവുമൊടുവില്‍ പിടിമുറുക്കിയിരിക്കുന്നത്. ഇവ ഏതുനിമിഷവും പൂര്‍ണമായി സര്‍ക്കാറിന് നഷ്ടമാകുമെന്ന, റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്ന;.

ലഷ്കര്‍ ഗാഹില്‍ സര്‍ക്കാര്‍ ഓഫീസുകള്‍, നഗര കേന്ദ്രം, ജയില്‍ എന്നിവ കേന്ദ്രീകരിച്ചാണ് താലിബാന്‍ ആക്രമണം നടത്തിയത്. റേഡിയോ, ടെലിവിഷന്‍ സ്റ്റേഷനുകള്‍ ഇതിനകം കീഴടക്കി. സമീപത്തു സ്ഥിതി ചെയ്യുന്ന ഗവര്‍ണറുടെ ഓഫീസ് ഏതുനിമിഷവും വീഴുമെന്നാണ് റിപ്പോര്‍ട്ട്. നൂറുകണക്കിന് കമാന്‍ഡോകള്‍ ഔദ്യോഗിക സേനയുടെ സഹായത്തിനുണ്ടെങ്കിലും മേല്‍ക്കൈ താലിബാനു തന്നെയാണ്.

നേരത്തെ യു.എസ്, ബ്രിട്ടീഷ് സേനകള്‍ നിലയുറപ്പിച്ച ഹെല്‍മന്ദിലും താലിബാന്‍ ശക്തമായി മുന്നേറിയിട്ടുണ്ട്. ഇവിടെയുള്ള കറുപ്പ് പാടങ്ങള്‍ ലോകത്തെ പ്രധാന ഹെറോയിന്‍ ഉല്‍പാദനത്തിനാവശ്യമായ കറുപ്പ് കേന്ദ്രങ്ങളിലൊന്നാണ്.

കാണ്ഡഹാര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം താലിബാന്‍ നടത്തിയ റോക്കറ്റാക്രമണം സര്‍ക്കാര്‍ സേനയുടെ വ്യോമാക്രമണങ്ങള്‍ക്ക് തിരിച്ചടിയാകും. ഈ വിമാനത്താവളം ഉപയോഗിച്ചായിരുന്നു സൈനിക നീക്കങ്ങളിലേറെയും നടന്നത്.

prp

Leave a Reply

*