ബലാത്സംഗക്കേസില്‍ ആരോപണവിധേയനായ സമാജ്വാദി പാര്‍ട്ടി നേതാവ് ഗായത്രി പ്രജാപതിയെ യുപി പോലീസ് അറസ്റ്റ് ചെയ്തു. യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയും അവരുടെ മകളെ ആക്രമിക്കുകയും ചെയ്തെന്നാണ് പ്രജാപതിക്കെതിരായുള്ള കേസ്. അറസ്റ്റ് ഭയന്ന് പ്രജാപതി ഒളിവിലായിരുന്നു. 2014ലാണ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്.


