ഉക്രൈന്‍ യുദ്ധം : കരിങ്കടലില്‍ ആക്രമിക്കാന്‍ പരിശീലനം നല്‍കിയ ഡോള്‍ഫിനുകളെ വിന്യസിച്ച്‌ റഷ്യ

മോസ്‌കോ: ഉക്രൈന്‍ അധിനിവേശം ആരംഭിച്ചതിനു പിന്നാലെ വളരെ ദുരൂഹമായ സൈനിക നീക്കങ്ങളാണ് റഷ്യ നടത്തുന്നത്.

നിരവധി ബാലിസ്റ്റിക് മിസൈലുകള്‍ ഈ കാലഘട്ടത്തില്‍ അവര്‍ പരീക്ഷിച്ചു കഴിഞ്ഞു.

ഇപ്പോഴിതാ, തികച്ചും അമ്ബരപ്പിക്കുന്ന ഒരു വാര്‍ത്തയാണ് റഷ്യയില്‍ നിന്നും പുറത്ത് വരുന്നത്. കരിങ്കടല്‍ സംരക്ഷിക്കാനായി പരിശീലനം നല്‍കിയ ഡോള്‍ഫിന്‍ സൈനികരെ റഷ്യ വിന്യസിച്ചു കഴിഞ്ഞുവെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് നേവല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോര്‍ട്ടിനെ ആസ്പദമാക്കിയാണ് ഈ വാര്‍ത്ത.

ഉക്രൈന്‍ റഷ്യ എന്നീ രാജ്യങ്ങളുടെ പ്രധാന നാവിക അതിര്‍ത്തി മേഖലയാണ് കരിങ്കടല്‍. അതുകൊണ്ടുതന്നെ അത് സംരക്ഷിക്കേണ്ടത് റഷ്യയ്ക്ക് വളരെ പ്രാധാനമാണ്. പരിസരം നിരീക്ഷണത്തിനായി ഇവയുടെ മേല്‍ ക്യാമറകള്‍ ഘടിപ്പിച്ചിട്ടുണ്ട്. അതിക്രമിച്ചു കടക്കുന്ന മുങ്ങല്‍ വിദഗ്ധരെയും സൈനികരെയും കൊലപ്പെടുത്താന്‍ പോലും പരിശീലനം ലഭിച്ചവരാണ് ഈ ഡോള്‍ഫിനുകളെന്ന് യു.എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

prp

Leave a Reply

*