ടോക്യോ: ഒമ്ബത് പേരെ കൊലപ്പെടുത്തിയതായി കോടതിയില്‍ സമ്മതിച്ച് ജപ്പാനിലെ ‘ട്വിറ്റര്‍ കില്ലര്‍’ എന്നറിയപ്പെടുന്ന തകാഹിരോ ഷിറൈഷി. എന്നാല്‍ ഷിറൈഷിയെ വധശിക്ഷക്ക് വിധിക്കരുതെന്നും സ്വയം ജീവനൊടുക്കാന്‍ തീരുമാനിച്ചവരെ അവരുടെ സമ്മതത്തോടെയാണ് ഷിറൈഷി കൊലപ്പെടുത്തിയതെന്നും അയാളുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
29കാരനായ ഷിറൈഷി ഇരകളെ കൊലപ്പെടുത്തിയ ശേഷം അവരുടെ ശരീര ഭാഗങ്ങള്‍ കഷണങ്ങളാക്കുകയും അവ തണുത്ത പെട്ടികളിലാക്കി സൂക്ഷിച്ചു വെക്കുകയുമായിരുന്നു. കഷണങ്ങളാക്കിയ ഒമ്ബത് മൃതദേഹങ്ങളും 240ലേറെ എല്ലിന്‍ കഷണങ്ങളും പെട്ടികളിലാക്കി വെച്ചത് ഇയാളുടെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. മാലിന്യങ്ങള്‍ക്കിടയിലായിരുന്നു ഇവ വെച്ചിരുന്നത്. ഇയാള്‍ക്കെതിരെ ബലാത്സംഗ കുറ്റവും നിലവിലുള്ളതായാണ് റിപ്പോര്‍ട്ട്.
ആത്മഹത്യ ചെയ്യുന്നതായി ട്വീറ്റ് ചെയ്ത 15നും 26നും മധ്യേ പ്രായമുള്ളവരുമായി ട്വിറ്ററിലൂടെ ബന്ധപ്പെടുകയും ജീവനൊടുക്കാന്‍ താന്‍ സഹായിക്കാമെന്നും അല്ലെങ്കില്‍ അവര്‍ക്കൊപ്പം മരിക്കാമെന്നും വാഗ്ദാനം ചെയ്ത ശേഷം അവരെ കൊലപ്പെടുത്തുകയായിരുന്നു ഷിറൈഷിയുടെ രീതി. ട്വിറ്ററിലൂടെ ഇരകളെ കണ്ടെത്തി കൊലപ്പെടുത്തുന്നതിനാലാണ് ‘ട്വിറ്റര്‍ കില്ലര്‍’ എന്ന പേരു വന്നത്.
തകാഹിരോ ഷിറൈഷിയുടെ പേരിലുള്ള കുറ്റം തെളിഞ്ഞാല്‍ അയാള്‍ വധശിക്ഷ നേരിടേണ്ടി വരും. എന്നാല്‍ കൊല നടന്നത് കൊല്ലപ്പെട്ടവരുടെ സമ്മതത്തോടെയായിരുന്നുവെന്ന് സ്ഥാപിച്ച് വധശിക്ഷയില്‍ ഇളവ് നേടുകയും ആറ് മാസം മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷയിലേക്ക് എത്തിക്കുകയാണ് അഭിഭാഷകന്‍െറ ലക്ഷ്യം.
എന്നാല്‍ ഒരു ജാപ്പനീസ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കൊല നടന്നത് കൊല്ലപ്പെട്ടവരുടെ സമ്മതത്തോടെയല്ലെന്ന് ഷിറൈഷി പറഞ്ഞിരുന്നു. ”കൊല്ലപ്പെട്ടവരുടെ തലക്ക് പിന്നില്‍ മുറിവുണ്ട്. കൊലക്ക് അവരുടെ സമ്മതമില്ലായിരുന്നുവെന്നും അവര്‍ എതിര്‍ക്കാതിരിക്കാനാണ് ഞാന്‍ അങ്ങനെ ചെയ്തതെന്നുമാണ് അതിനര്‍ഥം” – എന്നായിരുന്നു ഷിറൈഷിയുടെ പ്രതികരണം.
തനിക്ക് സ്വയം ജീവനൊടുക്കണമെന്ന് തുടര്‍ച്ചയായി ട്വീറ്റ് ചെയ്ത 23കാരിയെ കാണാതായതിനെ തുടര്‍ന്ന് സഹോദരന്‍ യുവതിയുടെ ട്വിറ്റര്‍ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ സംശയാസ്പദമായ ട്വിറ്റര്‍ ഹാന്‍ഡില്‍ ശ്രദ്ധയില്‍ പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൂന്ന് വര്‍ഷം മുമ്ബ് തകാഹിരോ ഷിറൈഷി പൊലീസിന്‍െറ പിടിയിലാവുന്നത്.