ജീവിതത്തിലും മരണത്തിലും ഒരുമിച്ച് ദമ്പതികള്‍

തൊടുപുഴ: ജീവിതത്തിലും മരണത്തിലും കൈകോര്‍ത്ത് ദമ്പതികള്‍. ഭര്‍ത്താവിന്‍റെ ചിതയില്‍ എരിഞ്ഞടുമ്പോള്‍ ഭാര്യയുടെ ജീവനും നിലച്ചു.തേനി കൊരങ്ങിണി കാട്ടുതീ ദുരന്തത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന ഈറോഡ് കവുണ്ടപ്പാടി സ്വദേശിനി ദിവ്യ(25) ചൊവ്വാഴ്ച 11-ന് മധുര രാജാജി ഗവ. ആശുപത്രിയിലാണു മരിച്ചത്. ഈസമയം, ഇതേ അപകടത്തില്‍ മരിച്ച ഭര്‍ത്താവ് ഈറോഡ് കവുന്തംപാളയം സ്വദേശി വിവേകിന്‍റെ ശവസംസ്‌കാരം നടക്കുകയായിരുന്നു.

ഒരുമിച്ച് പഠിച്ചു വളര്‍ന്നവര്‍, ആദ്യം നല്ല സുഹൃത്തുക്കളായി. പിന്നീട് അവര്‍ പ്രണയത്തിലായി. ആദ്യം വീട്ടുകാര്‍ പ്രണയത്തെ എതിര്‍ത്തു. ഇതൊന്നും അവരെ തളര്‍ത്തിയില്ല. പഠിച്ച് ജോലി നേടിയ ശേഷം തങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് വീട്ടുകാരെ അറിയിച്ചു. വീട്ടുകാര്‍ സമ്മതിച്ചതോടെ നവംബറില്‍ ഇരുവരുടേയും വിവാഹം നടന്നു.

എല്ലാവരും വലിയ സന്തോഷത്തിലായിരുന്നു. ഇതിനിടയിലാണ് ദമ്പതികള്‍ കൂട്ടുകാര്‍ക്കൊപ്പം ട്രക്കിങ്ങിന് പോകാന്‍ തീരുമാനിച്ചത്. പീന്നീട് ട്രിക്കിങ്ങ് സംഘം തേനിയിലെ കാട്ടുതീയില്‍ അകപ്പെടുകയായിരുന്നു. കാട്ടുതീയില്‍പെട്ട വിവേക് സംഭവസ്ഥലത്ത് തന്നെ മരിച്ചു.90 ശതമാനവും പൊള്ളലേറ്റിരുന്നു.

ദിവ്യയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നാല്‍പത് മണിക്കൂര്‍ ദിവ്യ മരണവുമായി പോരാടി. ഇതിനിടെ മൂന്ന് തവണ ദിവ്യക്ക് ബോധം വന്നു. ദിവ്യ തിരക്കിയത് വിവേകിനെയായിരുന്നു. ഭര്‍ത്താവിന്‍റെ മരണവിവരം ദിവ്യയെ അറിയിച്ചിരുന്നില്ല. അത് അറിയാനായി ദിവ്യ കാത്തുനിന്നതുമില്ല. ഭര്‍ത്താവിന്‍റെ ചിതയെരിഞ്ഞ അതെ സമയം തന്നെ ദിവ്യയും മരണത്തിന് കീഴടങ്ങുകയായിരുന്നു.

prp

Related posts

Leave a Reply

*