നടിയെ ആക്രമിച്ച കേസ്; സ്‍പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.അനില്‍കുമാര്‍ രാജിവെച്ചു

നടിയെ ആക്രമിച്ച കേസില്‍ സ്‍പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.അനില്‍കുമാര്‍ രാജിവെച്ചു.വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് രാജി.വിചാരണക്കിടെ കോടതിയില്‍ നിന്ന് അനില്‍കുമാര്‍ ക്ഷുഭിതനായി ഇറങ്ങിപോയിരുന്നു.കേസില്‍ രാജിവെക്കുന്ന രണ്ടാമത്തെ പ്രോസിക്യൂട്ടറാണ് അനില്‍കുമാര്‍.

പുതിയ ചില സാക്ഷികളുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്‍്റെ സാക്ഷി വിസ്താരം നിര്‍ത്തിവെക്കണമെന്ന് പ്രോസിക്യൂഷന്‍ വിചാരണ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

സാക്ഷിയായ സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍്റെ വെളിപെടുത്തലിന്‍്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്തണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.കേസിലെ സാക്ഷികളായ ബാബു കുമാര്‍ ,മനോജ് കാരന്തൂര്‍ എന്നിവരുടെ സാക്ഷി വിസ്താരം ഇന്ന് വൈകിട്ട് 6.45 വരെ അസിസ്റ്റന്റ് പ്രോസിക്യൂടര്‍ തുടര്‍ന്നു.

ഇതിനിടെ മുന്‍പ് വിസ്താരം ഷെഡ്യൂള്‍ ചെയ്തിരുന്ന 120ആം സാക്ഷി യുടെ വിസ്താരം നീട്ടി വയ്ക്കണം എന്നും സാക്ഷി ഹാജരില്ലാത്തതിനാല്‍ മാറ്റി വയ്ക്കണം എന്നും കോടതിയില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ആ ആവശ്യം രേഖാമൂലം നല്‍കണം എന്നു കോടതി ആവശ്യപ്പെട്ടപ്പോള്‍ പ്രോസിക്യൂട്ടര്‍ അനില്‍കുമാര്‍ ക്ഷുഭിതനായി കോടതിയില്‍ നിന്നും ഇറങ്ങി പോവുകയായിരുന്നു.

ഇതിനിടെ നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം വേണമെന്ന ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ വിചാരണ കോടതിയില്‍ അപേക്ഷ നല്‍കി. ദിലീപിന് എതിരായ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് പ്രോസിക്യൂഷന്‍്റെ ആവശ്യം.

കേസിലെ എട്ടാം പ്രതി ദിലീപിന്‍്റെ സുഹൃത്തായ ബാലചന്ദ്രകുമാര്‍ കഴിഞ്ഞ ദിവസമാണ് കേസില്‍ നിര്‍ണായകമായ ചില വെളിപെടുത്തല്‍ നടത്തിയത്.ഇതിന് സമാനമായ കാര്യങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ തെളിവായി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പുനരന്വേഷണം വേണമെന്നാണ് പ്രോസിക്യൂഷന്‍്റെ ആവശ്യം.കേസില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയാകാനിരിക്കെയാണ് ഇത്തരമൊരു ആവശ്യമുന്നയിച്ചിരിക്കുന്നത്. എന്നാല്‍ ഈ പ്രതിയെ മുന്‍പ് അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നുവെന്ന് നിയമ വൃത്തങ്ങള്‍ വെളിപ്പെടുത്തി.വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ ഹരജി നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

prp

Leave a Reply

*