കൊല്ലത്ത് പതിനാറുകാരിയായ ബാലതാരത്തെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസില്‍ മുഖ്യപ്രതിയായ ഫൈസലിനെ മാത്രമേ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളു. എന്നാല്‍ ഇതില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് വ്യക്തമായി. ഈവന്റ് മാനേജ്മെന്റ് നടത്തുന്ന രണ്ടു പെണ്‍കുട്ടികളുടെ സഹായത്തോടെയാണ് പീഡനം നടന്നതെന്നാണ് സൂചന. കൊല്ലം സ്വദേശി രേഷ്മയെ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറയില്‍ വ്യാപാരിയെ നഗ്നചിത്രങ്ങള്‍ ഉപയോഗിച്ച് ബ്ലാക്മെയില്‍ ചെയ്ത കേസിലാണ് രേഷ്മയെ അറസ്റ്റ് ചെയ്തത്. എട്ടുമാസം മുൻപ് പിറന്നാൾ ചടങ്ങിനിടെ മുണ്ടയ്ക്കലിലെ ആളൊഴിഞ്ഞ വീട്ടിലാണ് പതിനാറുകാരി പീഡനത്തിന് ഇരയായത്.