റെയില്‍വേ സ്റ്റേഷന്‍ ബോംബ് വെച്ച്‌ തകര്‍ക്കുമെന്ന് ഭീഷണി ; നിയന്ത്രണം ഏറ്റെടുത്ത് മാവോവാദികള്‍ ; ഡല്‍ഹി – ഹൗറ റൂട്ടില്‍ ഗതാഗത തടസം

ന്യൂഡല്‍ഹി : ബിഹാറില്‍ മാവോവാദികള്‍ റെയില്‍വേ സ്റ്റേഷന്‍ നിയന്ത്രണം ഏറ്റെടുത്തു .
ജാമു ജില്ലയിലെ ചൗര റെയില്‍വേ സ്റ്റേഷനാണ് മാവോവാദികളുടെ നിയന്ത്രണത്തിലായത് .
ശനിയാഴ്ച രാവിലെയാണ് സംഭവം.

ഇതേ തുടര്‍ന്ന് ഡല്‍ഹി-ഹൗറ പ്രധാനപാതയില്‍ രണ്ട് മണിക്കൂര്‍ തീവണ്ടി ഗതാഗതം തടസപ്പെട്ടു. ബിഹാറില്‍ ഒരാഴ്ച നീളുന്ന ബന്ദിന് മാവോവാദികള്‍ ആഹ്വാനം ചെയ്തിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് റെയില്‍വേ സ്റ്റേഷന്‍ നിയന്ത്രണം ഇവര്‍ ഏറ്റെടുത്തത്.

സ്റ്റേഷനിലേക്ക് എത്തും മുമ്ബ് തന്നെ മാവോവാദികള്‍ കെട്ടിടം വളഞ്ഞു. ശേഷം സ്റ്റേഷന്‍ മാസ്റ്റര്‍ ബിനയ് കുമാറിന്‍റെ ഓഫീസിലെത്തി അദ്ദേഹത്തോട് ചുവപ്പ് സിഗ്നലാക്കാനും ട്രെയിനുകള്‍ പിടിച്ചിടാനും നിര്‍ദേശിച്ചു. അല്ലെങ്കില്‍ സ്റ്റേഷന്‍ ബോംബ് ഉപയോഗിച്ച്‌ തകര്‍ക്കുമെന്നായിരുന്നു ഭീഷണി. സ്റ്റേഷന്‍ നിയന്ത്രണം മാവോവാദികള്‍ ഏറ്റെടുത്തതിന്‍റെ സന്ദേശം ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കൈമാറാനും നിര്‍ദേശിച്ചു. സ്റ്റേഷനിലെ യാത്രക്കാരോട് സീറ്റുകളില്‍ തന്നെ തുടരാനും മാവോവാദികള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പാരാമിലിറ്ററി സംഭവസ്ഥലത്തേക്ക് എത്തുന്നതിനിടെ മാവോവാദികള്‍ കടന്നുകളഞ്ഞു.

സ്റ്റേഷന്‍ മാവോവാദികളുടെ തുടര്‍ന്ന് പുലര്‍ച്ചെ 3.20 മുതല്‍ 5.30 വരെയുള്ള ട്രെയിന്‍ സര്‍വീസുകളാണ് തടസപ്പെട്ടതെന്ന് റെയില്‍വേ ഉദ്യോഗസ്ഥന്‍ അറിയിച്ചു. പിന്നീട്  ട്രാക്കുകളില്‍ സ്ഫോടക വസ്തുക്കള്‍ ഇല്ലെന്ന് ഉറപ്പാക്കിയാണ് ട്രെയിന്‍ വീണ്ടും യാത്ര തുടര്‍ന്നത് .

The post റെയില്‍വേ സ്റ്റേഷന്‍ ബോംബ് വെച്ച്‌ തകര്‍ക്കുമെന്ന് ഭീഷണി ; നിയന്ത്രണം

prp

Leave a Reply

*