മാവേലിക്കര: മാവേലിക്കരയില്‍ വനിതാ പോലീസ് ഉദ്യാഗസ്ഥയെ ചുട്ടു കൊന്ന സംഭവത്തില്‍ പ്രതിയും പോലീസ് ഉദ്യാഗസ്ഥനുമായ അജാസിന്‍റെ മൊഴി പുറത്ത്.
സൗമ്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നതെന്ന് അജാസ് പറഞ്ഞു. ഇന്നലെ രാത്രിയാണ് മജിസ്‌ട്രേറ്റിനു മുമ്പാകെ അജാസ് മൊഴി നല്‍കിയത്. കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും അജായ് മജിസ്‌ട്രേറ്റിനു മുമ്പാകെ മൊഴി നല്‍കി.
ശരീരത്തിൽ നാൽപ്പത് ശതമാനത്തോളം പൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കൽ കോളേജിൽ തീവ്ര പരിചരണം വിഭാഗത്തിൽ ചികിത്സയിലാണ്. വിവാഹാഭ്യർത്ഥ നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അജാസ് മജിസ്ട്രേറ്റിന് മൊഴി നൽകി. തീ കൊളുത്തിയ ശേഷം സൗമ്യയെ കയറിപിടിക്കുകയായിരുന്നു താനെന്നും അജാസ് വ്യക്തമാക്കി.