മുഹമ്മദ് ഹാരിസ് നാലപ്പാട് കര്‍ണാടക യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക്


ബംഗളൂരു: കര്‍ണാടക പ്രദേശ് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ പദവി സംബന്ധിച്ച്‌ നിലനിന്ന തര്‍ക്കത്തില്‍ തീരുമാനം. ഒാണ്‍ലൈന്‍ വോെട്ടടുപ്പിലൂടെ നടന്ന തെരഞ്ഞെടുപ്പില്‍ മുന്നിലെത്തിയിട്ടും അവസാന നിമിഷം തന്നെ പുറംതള്ളിയതിെനതിരെ മുഹമ്മദ് ഹാരിസ് നാലപ്പാട് ദേശീയ നേതൃത്വത്തിന് നല്‍കിയ പരാതിയിലാണ് സമവായമായത്. 2022 ജനുവരി 31 വരെ നിലവിലെ അധ്യക്ഷന്‍ രക്ഷ രാമയ്യ തുടരുമെന്നും അതിന് ശേഷം മുഹമ്മദ് ഹാരിസ് നാലപ്പാട് സ്ഥാനമേറ്റെടുക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസ് ഒൗദ്യോഗിക വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

അതോടൊപ്പം രക്ഷ രാമയ്യയുടെ കാലാവധി തീരുന്നതുവരെ മുഹമ്മദ് ഹാരിസിനെ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറിയായും നിയമിച്ചു. കഴിഞ്ഞ ജനുവരി 10,11,12 തീയതികളില്‍ മൊബൈല്‍ ആപ്പ് വഴിയാണ് കര്‍ണാടക യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള വോട്ടടുപ്പ് നടന്നത്. മുഹമ്മദ് ഹാരിസിന് 64,203ഉം രക്ഷ രാമയ്യക്ക് 57,271ഉം വോട്ട് ലഭിച്ചു. മറ്റൊരു സ്ഥാനാര്‍ഥിയായിരുന്ന ദക്ഷിണ കന്നടയിലെ മിഥുന്‍ റായിക്ക് 3104 വോട്ട് ലഭിച്ചു. പ്രായക്കൂടുതല്‍ ചൂണ്ടിക്കാട്ടി മിഥുന്‍ റായിയെ അയോഗ്യനാക്കി.

മുന്‍ മന്ത്രി എം.ആര്‍. സീതാറാമിെന്‍റ മകനായ രക്ഷ രാമയ്യയെ (34) ആണ് അധ്യക്ഷനായി തെരഞ്ഞെടുത്തത്. ശാന്തിനഗര്‍ എം.എല്‍.എ എന്‍.എ. ഹാരിസിെന്‍റ മകനാണ് മുഹമ്മദ് ഹാരിസ് നാലപ്പാട്. 2018 ല്‍ നടന്ന മര്‍ദന േകസിെന്‍റ പേരില്‍ മുഹമ്മദ് ഹാരിസിനെ അയോഗ്യനാക്കിയെന്നായിരുന്നു വിശദീകരണം. എന്നാല്‍, തെരഞ്ഞെടുപ്പിന് മത്സരിക്കുേമ്ബാഴില്ലാത്ത എന്ത് അയോഗ്യതയാണ് ഫലത്തിന് ശേഷം ആരോപിക്കുന്നതെന്നും കോണ്‍ഗ്രസിലെ വിഭാഗീയതയുടെ ഭാഗമായാണ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ മുഹമ്മദ് ഹാരിസിനെ നീക്കിയതെന്നും ഒരു വിഭാഗം പരാതി ഉന്നയിച്ചു. മുതിര്‍ന്ന നേതാവും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയുടെ പിന്തുണയോടെയാണ് രക്ഷ രാമയ്യയെ അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുത്തതെന്നും മുഹമ്മദ് ഹാരിസിനെ അധ്യക്ഷനാക്കാതിരിക്കാന്‍ സിദ്ധരാമയ്യ വിഭാഗം രാഹുല്‍ഗാന്ധിയെ ബന്ധപ്പെട്ടിരുന്നതായുമായാണ് ആരോപണം.

മുഹമ്മദ് ഹാരിസിനായി കെ.പി.സി.സി അധ്യക്ഷന്‍ ഡി.കെ. ശിവകുമാറും ശക്തമായി രംഗത്തുണ്ടായിരുന്നു. കര്‍ണാടക കോണ്‍ഗ്രസിെന്‍റ ചുമതലയുള്ള എ.െഎ.സി.സി ജനറല്‍ സെക്രട്ടറി രണ്‍ദീപ്സിങ് സുര്‍ജെവാലയുടെ നേതൃത്വത്തില്‍ ഇരു നേതാക്കള്‍ക്കുമിടയില്‍ അനുരഞ്ജന ചര്‍ച്ചയും നടന്നിരുന്നു. ഒാണ്‍ലൈന്‍ വോെട്ടടുപ്പിെന്‍റ ഫലം പുനഃപരിശോധിക്കണമെന്നും രേഖാമൂലം മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ട് മുഹമ്മദ് ഹാരിസ് ദേശീയ നേതൃത്വത്തിന് കത്തുനല്‍കി. ഇതേ തുടര്‍ന്നാണ് മൂന്നു വര്‍ഷം കാലാവധിയുള്ള പദവിയില്‍ രക്ഷ രാമയ്യയുടെ കാലാവധി ഒരു വര്‍ഷമാക്കി കുറച്ച്‌ ദേശീയ അധ്യക്ഷെന്‍റ തീരുമാനം വന്നത്.

prp

Leave a Reply

*