മോന്‍സനെതിരെ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനെ മാറ്റാന്‍ ഐജി ലക്ഷ്മണ ശ്രമിച്ചു; കേസില്‍ പോലീസ് അന്വേഷണം കാര്യക്ഷമമെന്ന് ഡിജിപി‍

കൊച്ചി : പുരാവസ്തു സാമ്ബത്തിക തട്ടിപ്പ് കേസില്‍ പിടിയിലായ മോന്‍സനെതിരായി അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനെ മാറ്റാന്‍ ഐജി ലക്ഷ്മണ ശ്രമിച്ചതായും സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്. കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

മോന്‍സന്‍ മാവുങ്കലിന്റെ വീടിന് സംരക്ഷണം നല്‍കിയത് നടപടിക്രമങ്ങള്‍ പാലിച്ചെന്നും ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്്. മോന്‍സന്റെ വീടിന്റെ പ്രദേശത്ത് ഏര്‍പ്പെടുത്തിയത് പതിവു ബീറ്റ് പരിശോധന മാത്രമാണ്. അപേക്ഷ നല്‍കിയത് പരിഗണിച്ചാണ് സ്ഥാപിച്ചതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. മോന്‍സന് ഒരു തരത്തിലുള്ള അധിക സുരക്ഷയും നല്‍കിയിട്ടില്ല. അപേക്ഷ ലഭിക്കുമ്ബോള്‍ നല്‍കുന്ന പതിവ് പൊലീസ് നിരീക്ഷണം മാത്രമാണ് മോന്‍സനും നല്‍കിയത്.

മോന്‍സന്‍ മാവുങ്കലിന് എതിരായുള്ള പോലീസ് അന്വേഷണം കാര്യക്ഷമമാണ്. പോക്‌സോ കേസ് ഉള്‍പ്പടെ 10ഓളം കേസുകളാണ് മോന്‍സനെതിരെ രജിസ്റ്റര്‍ ചെയ്തത്. കലൂരിലെ മ്യൂസിയത്തില്‍ സന്ദര്‍ശനം നടത്തിയ അന്നത്തെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ മോന്‍സനെതിരെ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

എന്നാല്‍ മോന്‍സന്റെ പുരാവസ്തുക്കള്‍ കാണുന്നതിനായാണ് മ്യൂസിയത്തിലെത്തിയതെന്നാണ് ബെഹ്‌റ മൊഴി നല്‍കിയത്. ഈ സമയത്ത് മോന്‍സന്റെ ഇടപാടുകളെ കുറിച്ച്‌ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നില്ല. പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍ മ്യൂസിയത്തിലെത്തിയത് മോന്‍സന് സ്വീകാര്യത ഉണ്ടാക്കുക എന്ന ലക്ഷ്യത്തിലല്ല. സന്ദര്‍ശനത്തിന് ശേഷം ഇവരെല്ലാം മോന്‍സനെതിരെ അന്വേഷണത്തിന് നിര്‍ദ്ദേശിച്ചിരുന്നതായും ഡിജിപി നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം മോന്‍സന്റെ ഡ്രൈവര്‍ അജിയെ പൊലീസ് ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ഡിജിപി ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായാണ് അജിയോട് ഹാജരാകാന്‍ നിര്‍ദേശിച്ചത്. പോലീസ് ഭീഷണിപ്പെടുത്തിയെന്ന അജിയുടെ ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമെന്നും ഡിജിപിയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു.

നേരത്തെ മോന്‍സന്‍ മാവുങ്കിലിന്റെ ചേര്‍ത്തലയിലും കൊച്ചിയിലേയും വീടുകള്‍ക്ക് മുന്നില്‍ പോലീസ് സംരക്ഷണം നല്‍കിയത് ഏത് സാഹചര്യത്തിലായിരുന്നുവെന്നും കൃത്യമായി പരിശോധനയില്ലാതെ എങ്ങനെ തട്ടിപ്പുകാരന് സുരക്ഷ നല്‍കിയെന്നായിരുന്നും ഡിജിപി വിശദീകരിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ലോക്‌നാഥ് ബഹ്‌റയ്ക്ക് ഒപ്പം മ്യൂസിയം സന്ദര്‍ശിച്ച എഡിജിപി മനോജ് എബ്രഹാമില്‍ നിന്നും വിവരങ്ങള്‍ തേടി. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന പോലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കിയത്. കേസ് ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും.

prp

Leave a Reply

*