എം.ജി സംഘര്‍ഷം: പെഴ്സണല്‍ സ്റ്റാഫ് ഉള്ളതായി അറിയില്ലെന്ന് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: എം.ജി സര്‍വകലാശാല കാമ്ബസിലെ സംഘര്‍ഷത്തില്‍ തന്‍റെ പെഴ്സണല്‍ സ്റ്റാഫ് ഉള്‍പ്പെട്ടതായി അറിയില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. അരുണ്‍ കുമാര്‍ എന്നൊരാള്‍ തന്‍റെ പെഴ്സണല്‍ സ്റ്റാഫില്‍ അംഗമാണ്. സംഘര്‍ഷത്തില്‍ അയാള്‍ക്ക് ബന്ധമുണ്ടോ എന്ന് അറിയില്ല. ഈ വിഷയത്തില്‍ മറ്റ് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും മന്ത്രി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

വ്യാഴാഴ്ച നടന്ന എം.ജി സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനിടെയാണ് എ.ഐ.എസ്.എഫ് സംസ്ഥാന ജോയന്‍റ് സെക്രട്ടറി നിമിഷ രാജു ഉള്‍പ്പെടെ പ്രവര്‍ത്തകര്‍ കാമ്ബസില്‍ ആക്രമിക്കപ്പെട്ടത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് നിമിഷ നല്‍കിയ പരാതിയില്‍ വിദ്യാഭ്യാസ മന്ത്രിയുടെ േപഴ്സനല്‍ സ്റ്റാഫ് കെ.എം അരുണ്‍ ഉള്‍പ്പെട്ടതായി പറഞ്ഞിരുന്നു.

കെ.എം അരുണിനെ കൂടാതെ നിമിഷ രാജുവിനെ ആക്രമിച്ച സംഭവത്തില്‍ ഏഴ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കോട്ടയം ഗാന്ധിനഗര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. എസ്.എഫ്.ഐ എറണാകുളം ജില്ല പ്രസിഡന്‍റ് ആര്‍ഷോ, ജില്ല സെക്രട്ടറി സി.എ. അമല്‍, പ്രജിത്ത് കെ. ബാബു, നേതാക്കളായ ഷിയാസ്, ടോണി കുരിയാക്കോസ്, സുധിന്‍ എന്നിവരാണ് മറ്റ് പ്രതികള്‍.

“എസ്.എഫ്‌.ഐക്കെതിരെ നിന്നാല്‍ നിനക്ക് തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കി തരും” എന്ന് അലറുകയും “മാറെടി പെലച്ചി” എന്ന് ആക്രോശിച്ചു കൊണ്ട് ശരീരത്തിലും വസ്ത്രങ്ങളിലും കയറി പിടിക്കുകയും ചെയ്തു എന്നാണ് പരാതി. എ.െഎ.എസ്.എഫ് പ്രവര്‍ത്തകന്‍ സഹദിനെ എസ്.എഫ്.ഐക്കാര്‍ ആക്രമിക്കുന്നതു കണ്ട് തടഞ്ഞപ്പോഴാണ് തന്നെയും ആക്രമിച്ചതെന്നും ബലം പ്രയോഗിച്ച്‌ ശരീരത്തില്‍ നിന്നുള്ള പിടിത്തം വിടുവിക്കുകയായിരുെന്നന്നും നിമിഷ രാജു പരാതിയില്‍ പറയുന്നു.

prp

Leave a Reply

*