മാഞ്ചസ്റ്റര്‍ സിറ്റിക്ക് ചാന്പ്യന്‍സ് ലീഗിലെ അടുത്ത രണ്ടു സീസണുകളില്‍ വിലക്ക്

ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് യൂറോപ്യന്‍ ക്ലബ് ചാന്പ്യന്‍ഷിപ്പായ യുവേഫ ചാന്പ്യന്‍സ് ലീഗിലെ അടുത്ത രണ്ടു സീസണുകളില്‍ വിലക്ക്. സാന്പത്തിക വിഷയങ്ങളിലും ക്ലബ് ചട്ടങ്ങളിലും ഗുരുതര പിഴവ് വരുത്തിയതിനെ തുടര്‍ന്നാണു നടപടിയെന്നു യൂറോപ്യന്‍ ഭരണസമിതിയായ യുവേഫ അറിയിച്ചു.

സിറ്റിയുടെ ഇ-മെയിലുകളില്‍ ചിലത് ഒരു ജര്‍മന്‍ മാസിക പുറത്തുവിട്ടതോടെയാണ് അന്വേഷണം തുടങ്ങിയത്. 2012-നും 2016-നും ഇടയില്‍ സമര്‍പ്പിച്ച കണക്കുകളില്‍ കൃത്രിമം കാട്ടിയെന്ന ആരോപണത്തില്‍ കഴന്പുണ്ടെന്ന് യുവേഫ അന്വേഷണത്തില്‍ കണ്ടെത്തി. സ്പോണ്‍സര്‍ഷിപ്പ് വരുമാനം പെരുപ്പിച്ച്‌ കാട്ടി സാന്പത്തിക അച്ചടക്ക സമിതിയെ ക്ലബ് കബളിപ്പിച്ചതായും അന്വേഷണ സമിതിക്കു വ്യക്തമായി.

2.5 കോടി പൗണ്ട് (ഏകദേശം 233 കോടി രൂപ) പിഴ ശിക്ഷയും ക്ലബ്ബിനു വിധിച്ചിട്ടുണ്ട്. ഇപ്പോള്‍ നടക്കുന്ന സീസണില്‍ സിറ്റിക്ക് തുടര്‍ന്നും കളിക്കാം. നിലവില്‍ മാഞ്ചസ്റ്റര്‍ സിറ്റി ചാന്പ്യന്‍ഷിപ്പിന്‍റെ പ്രീക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്. യുവേഫയുടെ തീരുമാനത്തിനെതിരെ രാജ്യാന്തര തര്‍ക്ക പരിഹാര കോടതിയെ സമീപിക്കുമെന്നു ക്ലബ് അധികൃതര്‍ വ്യക്തമാക്കി.

അബുദാബി യുണൈറ്റഡ് ഗ്രൂപ്പാണ് ക്ലബിന്‍റെ ഉടമകള്‍. അബുദാബി രാജകുടുംബാംഗം ഷെയ്ഖ് മന്‍സൂറാണു യുണൈറ്റഡ് ഗ്രൂപ്പില്‍ പണംമുടക്കിയിരിക്കുന്നത്. ഇത്തിഹാദ് വിമാനക്കന്പനിയാണു സിറ്റി ടീമിന്‍റെ മുഖ്യ സ്പോണ്‍സര്‍മാര്‍.

prp

Leave a Reply

*