വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ എം വിന്‍സെന്റ് എം എല്‍ എയ്ക്ക് ജാമ്യം നിഷേധിച്ചു

തിരുവനനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന എം വിന്‍സെന്റ് എംഎല്‍എയ്ക്ക് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചു. കേസിലെ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു.

പരാതിക്കാരിയായ വീട്ടമ്മയെ രണ്ടു പ്രാവശ്യം ബലാത്സംഗം ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ വാദം. പീഡനവും നിരന്തര ഭീഷണിയും സഹിക്കവയ്യാതെ വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടര്‍ന്ന് വീട്ടമ്മയുടെ ഭര്‍ത്താവ് പോലീസില്‍ നല്‍കിയ പരാതിയില്‍ കൊല്ലം സിറ്റി പോലീസ് കമ്മിഷണറായിരുന്ന അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് എംഎല്‍എയെ അറസ്റ്റ് ചെയ്തത്.

എം വിന്‍സെന്റിന് ജാമ്യം നല്‍കിയാല്‍ ഇരയുടെ ജീവന് ഭീഷണിഉണ്ടാകുമെന്ന്  ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ കഴിഞ്ഞയാഴ്ച കോടതിയെ ബോധിപ്പിച്ചിരുന്നു. എന്നാല്‍ വിന്‍സന്റിനെതിരായ കേസ് രാഷ്ട്രീയ പ്രേരിതമായി കെട്ടിച്ചമച്ചതാണെന്നും പോലീസ് റിപ്പോര്‍ട്ടിലുള്ളതുപോലെ വീട്ടമ്മയെ രണ്ടു പ്രാവശ്യം പീഡിപ്പിച്ചുവെന്ന് പറയുന്ന സമയങ്ങളില്‍ വിന്‍സന്റ് മണ്ഡലത്തില്‍ പരിപാടികളില്‍ പങ്കെടുക്കുകയായിരുന്നുവെന്നും പ്രതിഭാഗം വാദിക്കുന്നു. ഇതിന് തെളിവായി പരിപാടിയില്‍ പങ്കെടുത്തിന്റെ ഫോട്ടോയും നോട്ടീസും പ്രതിഭാഗം കോടതിയില്‍ ഹാജരാക്കിയിരുന്നു.

prp

Leave a Reply

*