കെ.എസ്.ആര്‍.ടി.സി: മധ്യകേരളത്തില്‍ ഒന്നാമത് ചേര്‍ത്തല ഡിപ്പോ

ചേര്‍ത്തല: ലാഭത്തിലാക്കിയതിനല്ല ചേര്‍ത്തല കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് അംഗീകാരം കിട്ടിയത്. മറ്റ് ഡിപ്പോകള്‍ വരുത്തിയ നഷ്ടത്തോളം വരില്ല ചേര്‍ത്തലയുടെ നഷ്ടം എന്ന് കണ്ടെത്തിയാണ് അംഗീകാരം. മധ്യമേഖലയിലെ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളുടെ ആഗസ്റ്റിലെ പ്രവര്‍ത്തന മികവ് വിലയിരുത്തലിലാണ് ചേര്‍ത്തല ഒന്നാമതെത്തിയത്. ചെങ്ങന്നൂര്‍, ആലുവ ഡിപ്പോകളാണ് രണ്ടും മൂന്നും സ്ഥാനത്ത്. ആലപ്പുഴ, എറണാകുളം, കോട്ടയം, തൃശൂര്‍, ഇടുക്കി ജില്ലകള്‍ ഉള്‍പ്പെടുന്ന 36 ഡിപ്പോകളാണ് മധ്യമേഖലയിലുള്ളത്. കോവിഡ് പശ്ചാത്തലത്തില്‍ വരുമാനക്കുറവിനെ തുടര്‍ന്ന് മുഴുവന്‍ ഡിപ്പോകളും നഷ്ടത്തിലാണ്.

ഏറ്റവും കുറച്ചു നഷ്ടമുണ്ടാക്കിയെന്നതാണ് ചേര്‍ത്തലയുടെ മികവ്. ഡീസല്‍, ശമ്ബളം, സ്പെയര്‍ പാര്‍ട്സുകള്‍, മറ്റു ചെലവുകള്‍ എന്നിവക്കു ചെലവായ തുകയും ഡിപ്പോയുടെ ആകെ വരുമാനവും പരിശോധിച്ചിരുന്നു. സമഗ്ര പരിഷ്കരണത്തിെന്‍റ ഭാഗമായി ഡിപ്പോകളുടെ വരവ്-ചെലവ് എന്നിവ ശാസ്ത്രീയമായി വിലയിരുത്തുന്ന സംവിധാനത്തിന് കെ.എസ്.ആര്‍.ടി.സി എം.ഡി ബിജു പ്രഭാകര്‍ തുട‌ക്കമിട്ടിരുന്നു. ഇതനുസരിച്ച്‌ ആദ്യ മാസ വിലയിരുത്തലാണ് ആഗസ്റ്റിലേത്.

മന്ത്രി ആന്‍റണി രാജുവില്‍നിന്ന് ചേര്‍ത്തല എ‌.ടി.ഒ കെ.ബി. സാം മെമേന്‍റാ ഏറ്റുവാങ്ങി. കൂടുതല്‍ സര്‍വിസുകള്‍ നടത്തുക, പതിവ് യാത്രക്കാരെ ഉറപ്പിച്ചു നിര്‍ത്തുക, എല്ലാ കാര്യത്തിലും ചെലവും നഷ്‌ടവും ചുരുക്കുക തുടങ്ങിയവയാണ് പുതിയ പദ്ധതിയിലൂടെ കെ.എസ്.ആര്‍.ടി.സി ലക്ഷ്യം.

prp

Leave a Reply

*