കര്‍ണാടകയില്‍ പശുക്കടത്താരോപിച്ച്‌ യുവാക്കള്‍ക്ക് ക്രൂര മര്‍ദനം

കര്‍ണാടക: കര്‍ണാടകയിലെ ബെല്‍ത്തങ്ങാടിയിലെ മേലാന്തബെട്ടുവില്‍ ബുധനാഴ്ച രാത്രി പശുക്കടത്ത് ആരോപിച്ച്‌ അബ്ദുല്‍ റഹീം, മുഹമ്മദ് മുസ്തഫ എന്നീ യുവാക്കള്‍ക്ക് ക്രൂര മര്‍ദനം. ഇവരുടെ വാഹനം തടഞ്ഞു നിര്‍ത്തി പശുക്കളെ കടത്തുന്നുവെന്നാരോപിച്ചു മര്‍ദിക്കുകയായിരുന്നു. എന്നാല്‍ ഇവരുടെ വാഹനത്തില്‍ പശുക്കളുണ്ടായിരുന്നില്ല. സംഭവത്തില്‍ ദക്ഷിണ കന്നഡ പൊലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തു.
യുവാക്കള്‍ മേലാന്തബെട്ടു ഗ്രാമ പഞ്ചയാത്ത് ഓഫീസിനു സമീപം എത്തിയപ്പോള്‍ രണ്ടു ബൈക്കുകളിലായി എത്തിയവര്‍ ഇവരുടെ വാഹനം തടയുകയായിരുന്നു. ഇതിനു പിറകെ കാറില്‍ മറ്റൊരു സംഘമെത്തി ഇരുവരെയും ആക്രമിക്കുകയായിരുന്നു. ഇവര്‍ ഇരുമ്ബ് ദണ്ഡുകൊണ്ട് അടിക്കുകയും കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

‘രണ്ടു ബൈക്കുകളിലെത്തിയവര്‍ ഞങ്ങളെ തടഞ്ഞുനിര്‍ത്തി പശുക്കളെ കടത്തുന്നുണ്ടോയെന്ന് ചോദിച്ചു. വൈകാതെ കൂടുതല്‍ പേരെത്തുകയും ഇരുമ്ബു ദണ്ഡുകളും മരക്കഷണങ്ങളും കൊണ്ട് ഞങ്ങളെ മര്‍ദിച്ചു’- മുസ്തഫ പറഞ്ഞു. ഗുരുതര പരിക്കുകളോടെ ഇരുവരെയും മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പശുക്കടത്ത് നിയമവിരുദ്ധമായി പ്രഖ്യാപിച്ച്‌ കര്‍ണാടക നിയമസഭ കഴിഞ്ഞ ഫെബ്രുവരിയില്‍ നിയമം പാസാക്കിയിരുന്നു.

സംഭവത്തില്‍ ബെല്‍ത്തങ്ങാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അഞ്ച് പേരെ അറസ്റ്റ് ചെയ്ത പൊലീസ് ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകരായ മറ്റു മൂന്നു പേര്‍ക്കായുള്ള തെരച്ചിലിലാണ്

prp

Leave a Reply

*