കല്യാശ്ശേരിയിലെ എ.ടി.എം കവര്‍ച്ച: പ്രതികള്‍ ഹരിയാനയില്‍ പിടിയില്‍

കണ്ണൂര്‍: കല്യാശ്ശേരിയില്‍ എ.ടി.എമ്മുകള്‍ തകര്‍ത്ത് 25 ലക്ഷം കവര്‍ന്ന കേസിലെ പ്രതികള്‍ ഹരിയാനയില്‍ പിടിയില്‍. ഹരിയാനയിലെ മേവാത്ത് സ്വദേശികളായ ഷാജാദ് (33), മുബീന്‍ (35), ന്യൂമാന്‍ (36 ) എന്നിവരെയാണ് കണ്ണൂര്‍ പൊലീസ് പിടികൂടിയത്. ഹരിയാന പൊലീസിെന്‍റ സഹായത്തോടെയാണ് പ്രതികളെ പിടിച്ചത്.

ഇവരില്‍നിന്ന് 16 ലക്ഷം രൂപ കണ്ടെടുത്തു. ഇവര്‍ നേരത്തെയും എ.ടി.എം കവര്‍ച്ച കേസുകളില്‍ പ്രതിയാണെന്നും വിദഗ്ധ പരിശീലനം ലഭിച്ചവരാണെന്നും കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആര്‍. ഇളങ്കോ പറഞ്ഞു. കണ്ടെയ്നര്‍ ഡ്രൈവറായ ന്യൂമാെന്‍റ നേതൃത്വത്തിലാണ് കവര്‍ച്ച. എ.ടി.എമ്മുകളെ കുറിച്ചുള്ള വിവരം സംഘാംഗങ്ങള്‍ക്ക് കൈമാറിയത് ഇയാളാണ്. കൃത്യത്തില്‍ ഏഴുപേര്‍ ഉള്‍പ്പെട്ടതായാണ് വിവരം. ഫെബ്രുവരി 21ന് രാത്രി ഒന്നിനും നാലിനും ഇടയിലാണ് എ.ടി.എമ്മുകളില്‍ കവര്‍ച്ച നടന്നത്.

മൂന്നിടത്തും ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് കവര്‍ച്ച നടന്നതെന്നതിനാല്‍ പിന്നില്‍ ഒരേസംഘമാണെന്ന പ്രാഥമിക നിഗമനത്തിലെത്തുകയായിരുന്നു. സി.സി.ടി.വി കാമറകളും മൊബൈല്‍ഫോണുകളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ബൊലേറോ വാഹനവും കണ്ടെയ്നര്‍ ട്രക്കും കവര്‍ച്ചയില്‍ ഉള്‍പ്പെട്ടതായി വിവരം ലഭിച്ചതിെന്‍റ അടിസ്ഥാനത്തില്‍ ദേശീയപാതകളില്‍ പരിശോധന നടത്തിയിരുന്നു. ഇതിലൂടെ പ്രതികള്‍ കാസര്‍കോട് വഴി അതിര്‍ത്തി കടന്നതായി കണ്ടെത്തി.

തുടര്‍ന്ന് ഡിവൈ.എസ്.പി പി.പി. ബാലകൃഷ്ണെന്‍റ നേതൃത്വത്തിലുള്ള പൊലീസ് സംഘം കവര്‍ച്ച സംഘത്തെ പിന്തുടര്‍ന്നു മേവാത്ത് ജില്ലയില്‍ നിന്ന് പ്രതികളെ പിടികൂടുകയായിരുന്നു. കണ്ണൂരിലെത്തിച്ച പ്രതികളെ കോടതിയില്‍ ഹാജരാക്കി. ബാക്കിയുള്ള പ്രതികളെ കുറിച്ച്‌ വിവരം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. മാങ്ങാട് വണ്‍ ഇന്ത്യ, കല്യാശ്ശേരി എസ്.ബി.ഐ, ഇരിണാവ് കോഓപറേറ്റീവ് ബാങ്ക് എ.ടി.എമ്മുകളിലാണ് കവര്‍ച്ച നടന്നത്. സുരക്ഷ കുറവായതിനാലാണ് കേരളത്തിലെ ബാങ്ക് എ.ടി.എമ്മുകളില്‍ കവര്‍ച്ച നടത്തിയതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു.

prp

Leave a Reply

*