തിരുവനന്തപുരം: ഐഎസ്‌ആര്‍ഒ ചാരക്കേസിലെ നിര്‍ണായ സുപ്രീംകോടതി വിധിക്കു പിന്നാലെ കടുത്ത വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. കരുണാകരനെ ചതിച്ചത് നരസിംഹ റാവു ആണെന്ന് മുരളി തുറന്നടിച്ചു.
കരുണാകരന്‍റെ രാജിക്ക് സമ്മര്‍ദം ചെലുത്തിയത് റാവുവാണെന്നും ആ സമയത്ത് കരുണാകരന്‍ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. കരുണാകരന്‍ മാത്രമാണ് ഈ കേസുമായി ബന്ധപ്പെട്ട് നീതികിട്ടാതെ മരിച്ചതെന്നും മുരളി കൂട്ടിച്ചേര്‍ത്തു.
അന്ന് കുറ്റമാരോപിക്കപ്പെട്ട വരെല്ലാം ഇന്ന് സംശയത്തിന്‍റെ നിഴലില്‍ നിന്ന് പുറത്തുവന്നിരിക്കുന്നു. നമ്പി നാരായണന് വൈകിയാണങ്കിലും നീതി ലഭിച്ചു. മറ്റൊരു കുറ്റാരോപിതാനായ രമണ്‍ ശ്രീവാസ്തവ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാണ്- മുരളി പറഞ്ഞു. കരുണാകരനെ രാജി വയ്പ്പിക്കാന്‍ നരസിംഹ റാവു ശ്രമിച്ചതെന്തിനാണെന്നും മുളീധരന്‍ വിശദീകരിച്ചു.
ബാബ്റി മസ്ജിദിന്‍റെ തകര്‍ച്ചയെ തുടര്‍ന്ന് ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിന് നഷ്ടപ്പെടുത്തിയത് നരസിംഹ റാവുവാണെന്നും അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ആക്ഷേപമുയര്‍ന്നിരുന്നു. റാവുവിന് പകരം മാധ്യമങ്ങളില്‍ വന്ന പേരുകളില്‍ കെ.കരുണാകരന്‍റെ പേരും ഉള്‍പ്പെട്ടിരുന്നു.
മാധ്യമങ്ങളില്‍ തനിക്കു പകരം പേരുവന്ന രണ്ടുപേരെ ഹവാല കേസില്‍ റാവു ഹവാല കേസില്‍പ്പെടുത്തി. കരുണാകരന്‍റെ പേരില്‍ ഒരു കേസും ലഭിക്കാത്തതിനെ തുടര്‍ന്ന് ചാരക്കേസില്‍ കുടുക്കുകയായിരുന്നു- മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.