ഗാസയില്‍ ഇസ്രയേലി വ്യോമസേനയുടെ കനത്ത വ്യോമാക്രമണം : ഹമാസ് കേന്ദ്രങ്ങള്‍ ചുട്ടെരിച്ചു

ജെറുസലേം : ഗാസയില്‍ ഹമാസ് കേന്ദ്രങ്ങളില്‍ ഇസ്രായേലി യുദ്ധവിമാനങ്ങള്‍ കനത്ത ബോംബാക്രമണം നടത്തി.തെക്കന്‍ ഇസ്രായേലിലേക്ക് പലസ്തീനികള്‍ റോക്കറ്റ് ആക്രമണം നടത്തിയതിനു ശേഷമാണ് ഈ സംഭവം.ഇസ്രായേലിന്റെ അതിര്‍ത്തി ഫയര്‍ ബലൂണുകളാല്‍ ആക്രമിക്കുന്നത് ഗാസ ഒഴിവാക്കിയില്ലെങ്കില്‍ ഇത് വളരെ വലിയൊരു യുദ്ധത്തിലെ അവസാനിക്കുകയുള്ളൂവെന്ന് ഇസ്രായേല്‍ ഗാസയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.അതിനു പിന്നാലെയാണ് ഇസ്രായേല്‍ ബോംബാക്രമണം നടത്തിയത്.

യുഎഇയുമായുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്താനുള്ള ഇസ്രായേലിന്റെ തീരുമാനമാണ് ആക്രമണങ്ങള്‍ക്കു പിന്നിലെ മൂല കാരണം.ആക്രമണങ്ങളിലെ നാശനഷ്ടങ്ങള്‍ വെളിവായിട്ടില്ല.ഗാസയുടേയും ഇസ്രായേലിന്റേയും പ്രതികാര നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഈജിപ്ഷ്യന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇരുരാജ്യങ്ങളെയും സമീപിച്ചിരുന്നു.എന്നാല്‍, അത്‌ വാക്ക്തര്‍ക്കത്തിലാണ് അവസാനിച്ചത്.2008 മുതല്‍ ഇസ്രായേലും ഗാസയും തമ്മില്‍ 3 യുദ്ധങ്ങള്‍ നടന്നിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത കൂടുതല്‍ തീവ്രമാവുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

prp

Leave a Reply

*