ഫോട്ടോയെടുക്കാന്‍ കാറില്‍ നിന്നിറങ്ങിയ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

കൊല്‍ക്കത്ത: ദേശീയ പാതയ്ക്ക് സമീപം കണ്ട കാട്ടാനയുടെ ഫോട്ടോയെടുക്കാന്‍ ശ്രമിക്കവെ യുവാവിന് ദാരുണാന്ത്യം. സാദിഖ് റഹ്മാന്‍ എന്ന നാല്‍പ്പതുകാരനാണ് മരണപ്പെട്ടത്. ഇതേ വനത്തിലെ സെക്യൂരിറ്റി ഗാര്‍ഡാണ് സാദിഖ്.

പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി ജില്ലയില്‍ ലടഗുരി വനപ്രദേശത്തായിരുന്നു സംഭവം. ഇന്നലെ   വൈകിട്ട് അഞ്ച് മണിക്ക് ഹൈവേയിലൂടെ പോകുമ്പോഴാണ് സാദിഖ് കൊമ്പനാനയെ കാണുന്നത്. ഈ സമയം കാറില്‍ നിന്നിറങ്ങി ഫോട്ടോയെടുക്കാന്‍ ശ്രമിച്ച ഇയാളെ  ആന കടന്നാക്രമിക്കുകയായിരുന്നു.

ആനയുടെ അപ്രതീക്ഷിതമായ നീക്കത്തില്‍ സാദിഖിന്  ഓടാന്‍ കഴിയാതെ വന്നു. ആനയെ ഓടിക്കാന്‍  മറ്റ് യാത്രക്കാര്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. 15 മിനിട്ടോളം ആന സാദിഖിന്‍റെ  മൃതദേഹത്തില്‍  തന്‍റെ അരിശം തീര്‍ത്തു. ഈ പ്രദേശത്ത് ആനകളെ കാണുന്നത് സ്വഭാവികമാണെങ്കിലും ആരും വാഹനത്തില്‍ നിന്നിറങ്ങി ഫോട്ടോ എടുക്കാന്‍ ധൈര്യപ്പെടാറില്ല.

prp

Leave a Reply

*