യഥാര്‍ഥ പ്രശ്നക്കാരന്‍ അനൂപ്..! ബിഗ് ബോസ് ഹൗസില്‍ വന്‍ ട്വിസ്റ്റ്

ബിഗ് ബോസ് ഹൗസില്‍ എത്തിയതിനു ശേഷം പല സൗഹൃദങ്ങളും പിരിഞ്ഞിരുന്നു. അതുപോലെ പുതിയ സൗഹൃദങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. ബിഗ് ബോസില്‍ ഒരിക്കലും പിരിയില്ലെന്ന് വിചാരിച്ച സൗഹൃദമായിരുന്നു സാബുവിന്‍റെയും അനൂപിന്‍റെയും. എന്നാല്‍ ഇവര്‍ തമ്മിലും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരിക്കുകയാണ്. ഇത് ബിഗ്ബോസ് ഹൗസില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും എന്നത് ഉറപ്പാണ്.

പുതിയ ക്യാപ്റ്റന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയ്ക്കൊടുവിലാണ് അനൂപും സാബുവും തമ്മിലുളള അഭിപ്രായ വ്യത്യാസമുണ്ടായത്. ലക്ഷ്വറി ബഡ്ജറ്റില്‍ വിജയിച്ച ടീമങ്ങള്‍ക്ക് മാത്രമേ ഇത്തവണത്തെ ക്യാപ്റ്റന്‍സി ടാസ്ക്കില്‍ മത്സരിക്കാന്‍ സാധിക്കുകയുള്ളു. അതിനായി ഗ്രൂപ്പിലെ സ്ത്രീകളെ മത്സരിപ്പിക്കാം എന്നതായിരുന്നു ഇവരുടെ തീരുമാനം. അതിഥി, ഹിമ, അര്‍ച്ചന എന്നിവരെ ക്യാപ്റ്റന്‍സി ടാസ്ക്കില്‍ അയക്കാമെന്ന് സാബുവും സുരേഷ് തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ ഇത്തവണത്തെ ക്യാപ്റ്റനാകാന്‍ ഏറ്റവും അനിയോജ്യനായ വ്യക്തി സാബു ആണെന്ന് അനൂപ് പറഞ്ഞു. രാത്രി കിടക്കുന്ന സമയത്തായിരുന്നു ഇവരുടെ ചര്‍ച്ച. എന്നാല്‍ തനിയ്ക്ക് അതിനോട് താല്‍പര്യമില്ലെന്ന് സാബു അപ്പോള്‍ തന്നെ അറിയിച്ചിരുന്നു. ക്യാപ്റ്റനാകുന്നതില്‍ തനിയ്ക്ക് പണ്ടേ താല്‍പര്യമില്ലെന്ന് സാബു നിലപാട് വ്യക്തമാക്കി. എന്നാല്‍ ഈ സംസാരം ഇവരെ മറ്റൊരു അഭിപ്രായ ഭിന്നതയില്‍ എത്തിക്കുകയായിരുന്നു.

കാരണവര്‍ തിരഞ്ഞെടുപ്പിനെ കുറിച്ച്‌ സംസാരിച്ച്‌ തുടങ്ങിയത് അവസാനം എത്തിയത് എവിക്ഷന്‍ തിരഞ്ഞെടുപ്പിലായിരുന്നു. ഇതിനെ ചൊല്ലി തുടങ്ങിയ സംസാരം വഴക്കിലായിരുന്നു അവസാനിച്ചത്. ഇനി ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ നിന്ന് താന്‍ പോകുന്നതുവരെ സാബു എന്നോട് മിണ്ടണ്ടെന്ന് അനൂപ് പറയുകയായിരുന്നു. എന്നാല്‍ ഉറപ്പാണേയെന്നും സാബു ചോദിക്കുമ്പോഴും ആ നിലപാടില്‍ ഉറച്ചു നില്‍ക്കാനാണ് അനൂപ് ശ്രമിച്ചത്.

അനൂപുമായുളള പ്രശ്നം സംസാരിച്ച്‌ തീര്‍ക്കാന്‍ സാബു വീണ്ടും ശ്രമിച്ചിരുന്നു. എന്നാല്‍ അനൂപ് അതിനു തയ്യാറാകുന്നില്ലായിരുന്നു കളിയുടെ ഭാഗമായിട്ടാണ് ഇതെല്ലാമെന്നായിരുന്നു അനൂപിന്‍റെ വാദം. തമ്മിലുള്ള പ്രശ്നം ഇപ്പോള്‍ പറഞ്ഞു തീര്‍ക്കമെന്ന് സാബു പറയുമ്പോള്‍ വേണ്ട ലാലേട്ടന്‍ വരുമ്പോള്‍ ചോദിക്കുമല്ലോ അപ്പോള്‍ ഇതിനെ കുറിച്ച്‌ സംസാരിക്കാമെന്നായിരുന്നു അനൂപിന്‍റെ മറുപടി. എന്നാല്‍ സന്ധിസംഭാഷണം അവിടെ ഫലം കാണാതെ പോകുകയായിരുന്നു.

prp

Related posts

Leave a Reply

*