തൃശ്ശൂര്‍: ആരാധകര്‍ കാത്തിരുന്ന നടി ഭാവനയുടെ വിവാഹം ഇന്ന് തൃശ്ശൂരില്‍. രാവിലെ ഒമ്പതിന് തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിൽ വച്ച് കന്നട സിനിമാ നിർമ്മാതാവ് നവീൻ ഭാവനയുടെ കഴുത്തിൽ താലിചാർത്തി. ഇതോടെ നാലുവര്‍ഷത്തോളം നീണ്ട പ്രണയത്തിനു വിരാമമായി.
ജവഹർ ഓഡിറ്റോറിയത്തിൽ വച്ചാണ് മറ്റ് ചടങ്ങുകൾ. വിവാഹത്തിന് ആശംസയുമായി നിരവധി താരങ്ങളാണ് എത്തുന്നത്. അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മാത്രമാണ് വിവാഹത്തിലേക്ക് ക്ഷണം. സിനിമാ രംഗത്തു നിന്നുള്ളവർക്ക് വൈകുന്നേരം ലുലു കൺവെൻഷൻ സെന്‍ററിലാണ് വിരുന്ന് ഒരുക്കിയിരിക്കുന്നത്. സിനിമരാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ഭാവനയ്ക്ക് വിവാഹാശംസകള്‍ അറിയിച്ച് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.
മഞ്ഞ ഗൗണില്‍ അതീവ സുന്ദരിയായിട്ടാണ് ഭാവന മെഹന്തി ചടങ്ങിലെത്തിയത്. കന്നഡ നിര്‍മ്മാതാവായ നവീനുമായാണ് ഭാവനയുടെ കല്യാണം. ഭാവന അഭിനയിച്ച റോമിയോ എന്ന സിനിമയുടെ നിര്‍മാതാവായിരുന്നു നവീന്‍. വും സൗഹൃദവും വിവാഹത്തിലെത്തുകയായിരുന്നു.