‘എത്ര നല്ല നടക്കാത്ത സ്വപ്നം’: നിര്‍ജീവമായി ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി

ഒറ്റപ്പാലം: നാശത്തിന്‍റെ വക്കിലുള്ള നിളയുടെ പഴയ പ്രതാപം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ തുടക്കമിട്ട ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി നിര്‍ജീവാവസ്ഥയില്‍.

പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനു ശേഷവും നടക്കാതെപോയ നിരവധി പുഴ സംരക്ഷണ പദ്ധതികള്‍ക്കൊടുവില്‍ ഏറെ പ്രതീക്ഷക്ക് വക നല്‍കിയ പദ്ധതിയായിരുന്നു ഇത്. ഏറെ ആഹ്ലാദകരമായ അന്തരീക്ഷത്തില്‍ പദ്ധതിയുടെ പ്രഖ്യാപനം 2018 മേയ് 21ന് ഒറ്റപ്പാലത്ത് നിര്‍വഹിച്ചത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു.

കേന്ദ്ര സര്‍ക്കാറിന് പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടെന്നും കേന്ദ്ര ഫണ്ട് ലഭ്യമായില്ലെങ്കിലും ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയെ സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി അന്ന് പ്രഖ്യാപന പ്രഭാഷണത്തില്‍ ഉറപ്പ് നല്‍കിയിരുന്നു.

ഭാരതപ്പുഴയുടെയും നാട്ടിന്‍പുറങ്ങളിലെ തോടും കൈവഴികളും ഉള്‍പ്പെട്ട ജലസ്രോതസ്സുകളുടെയും മുഖച്ഛായ മാറ്റാന്‍ ഉതകുന്ന പദ്ധതിയായാണ് ഇതിനെ അധികാരികള്‍ പരിചയപ്പെടുത്തിയത്.

എന്നാല്‍, പ്രഖ്യാപനം നടത്തി മൂന്നാം വര്‍ഷം പൂര്‍ത്തിയാകാനിരിക്കുമ്ബോഴും പദ്ധതി കടലാസിലാണ്. മഴക്കുറവ് ഏറ്റവുമേറെ അനുഭവപ്പെടുന്ന ജില്ലയില്‍ ജലലഭ്യതക്ക് കൂടുതല്‍ ആശ്രയിക്കേണ്ടി വരുന്ന നിളയെ സംരക്ഷിക്കുക എന്നതായിരുന്നു പദ്ധതിയുടെ മുഖ്യ ലക്ഷ്യം.

ജില്ലയിലെ ഏഴ് നഗരസഭകളും 85 പഞ്ചായത്തുകളും പദ്ധതിയുടെ പരിധിയില്‍ വരും. പദ്ധതി നടപ്പാക്കുന്നതി‍െന്‍റ ഭാഗമായി അതത് തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന പുഴകളുടെ നീര്‍ത്തട സംരക്ഷണ പ്ലാന്‍ തയാറാക്കി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നതാണ്.

എന്നാല്‍, നാളിതുവരെ പ്ലാനോ നീര്‍ത്തട അറ്റ്ലസ് തയാറാക്കലോ പൂര്‍ത്തീകരിച്ചിട്ടില്ലെന്നതാണ് വിവരം. മണ്ണ്, ജലം, ജൈവ സമ്ബത്ത് എന്നിവ സംരക്ഷിക്കുന്നതോടൊപ്പം തോട്, ചിറ, കുളങ്ങള്‍ ഉള്‍െപ്പടെയുള്ള ജലസ്രോതസ്സുകളുടെ സുസ്ഥിരത ഉറപ്പാക്കാനും പദ്ധതി വിഭാവനം ചെയ്തിരുന്നു.

prp

Leave a Reply

*