രാജ്യത്തെ കിട്ടാക്കടത്തിന്റെ 25 ശതമാനവും ലഭിക്കാനുള്ളത് 12 അക്കൗണ്ടുകളില്‍നിന്ന്

മുംബൈ: രാജ്യത്തെ മൊത്തം കിട്ടാക്കടമായ എട്ട് ലക്ഷം കോടി രൂപയുടെ 25 ശതമാനവും 5000 കോടിയിലേറെ വീതം തുക വായ്പയെടുത്ത 12 അക്കൗണ്ടുകലിലെന്ന് ആര്‍ബിഐ. അക്കൗണ്ട് ഉടമകളുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല. കടം  തിരിച്ചുപിടിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ബാങ്കുകളോട് ആര്‍ബിഐ നിര്‍ദേശിച്ചു. രാജ്യത്തെ ബാങ്കുകളിലെ മൊത്തം കിട്ടാക്കടമായ എട്ട് ലക്ഷം കോടി രൂപയില്‍ ആറ്   ലക്ഷം കോടിയും പൊതുമേഖല ബാങ്കുകള്‍ക്ക് ലഭിക്കാനുള്ളതാണ്.

prp

Leave a Reply

*