കല്യാണവീടുകളില്‍ ഇന്ന് നടക്കുന്നത് ആഭാസങ്ങള്‍: മാമുക്കോയ

തിരുവനന്തപുരം: കേരളത്തിലെ ചില കല്യാണ വീടുകളില്‍ ഇന്ന് നടക്കുന്നത് ഒരു തരം കോപ്രായമാണെന്ന് നടന്‍ മാമുക്കോയ. ആവശ്യമായ ചില തമാശകളൊക്കെ ആവാം. എന്നാല്‍ കല്യാണം നടത്തുന്ന രണ്ടു വീട്ടുകാരെയും ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള ഇത്തരം ആഭാസങ്ങള്‍ എന്തിനാണെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും മാമുക്കോയ പ്രതികരിച്ചു. കേരളകൗമുദി ആഴ്‌ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്‍റെ വിമര്‍ശം.

‘എല്ലാമതത്തെയും ചില തത്പര കക്ഷികള്‍ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു വളച്ചൊടിക്കാറുണ്ട്. മലബാറിലെ കല്യാണ വീടുകളില്‍ കാണിക്കുന്ന കോപ്രായങ്ങളോട് എനിക്ക് ഒരിക്കലും യോജിക്കാന്‍ കഴിയില്ല. ആവശ്യമായ ചില തമാശകളൊക്കെ ആവാം. എന്നാല്‍ കല്യാണം നടത്തുന്ന രണ്ടു വീട്ടുകാരെയും ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള ഇത്തരം ആഭാസങ്ങള്‍ എന്തിനാണെന്ന് എനിക്ക് മനസിലാകുന്നില്ല. വളരെ കഷ്‌ടപ്പെട്ട് മനോഹരമായി അലങ്കരിച്ചു വയ്‌ക്കുന്ന മണിയറയെല്ലാം അലങ്കോലമാക്കുന്ന ഇത്തരം പ്രവണതകളൊന്നും നന്നല്ല.

ഇതൊക്കെയാണോ കൂട്ടുകാര്‍ ചെയ്യേണ്ടത്. ആദ്യമാദ്യം ചില സ്ഥലങ്ങളില്‍ മാത്രം നടന്നിരുന്ന ഇത്തരം പ്രവണതകള്‍ ഒരാചാരം എന്നോണം ഇപ്പോള്‍ മലബാര്‍ മേഖലയിലെമ്പാടും നടക്കുന്നുണ്ട്. മലപ്പുറത്തെ മുസ്ലീം കല്യാണ വീടുകളില്‍ ഫോട്ടോ എടുക്കുന്നതിനും വീഡിയോ പിടിക്കുന്നതിനുമെതിരെ പണ്ട് കുറേ പേര്‍ വലിയ ഇടങ്ങേറുണ്ടാക്കിയിരുന്നു. അന്ന് അതിനെതിരെ ഞാന്‍ ശക്തമായി പ്രതികരിച്ചിരുന്നു’.

സിനിമയും സംഗീതവും ഹറാമാണെന്ന് ഖുറാനിലെന്നല്ല ഒരു ഇസ്ലാം മതഗ്രന്ഥത്തിലും പറഞ്ഞിട്ടില്ല. ഇസ്ലാം മതം വലിയൊരു സംസ്‌കാരമാണ് നമ്മെ പഠിപ്പിക്കുന്നത്. നമ്മളുടെ പ്രവൃത്തിയും വാക്കുകളും മറ്റുള്ളവരെ വേദനിപ്പിക്കുന്നതാവരുത്. അത് തന്നെയായിരിക്കണം ഒരു ഇസ്ലാം തന്‍റെ സിനിമയിലൂടെയും കലയിലൂടെയും ചെയ്യേണ്ട കര്‍മ്മമെന്നും മാമുക്കോയ വ്യക്തമാക്കി.

prp

Leave a Reply

*