കോഹ്ലിയുടെയും (122) കേദാർ ജാദവിന്റെയും (120) സെഞ്ചുറികളുടെ മികവിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് മൂന്നു വിക്കറ്റിന്റെ തകർപ്പൻ ജയം. കരിയറിലെ രണ്ടാം സെഞ്ചുറി കുറിച്ച കേദാർ യാദവാണ് മാൻ ഓഫ് ദ് മാച്ച്. സ്കോർ: ഇംഗ്ലണ്ട്– 50 ഓവറിൽ ഏഴു വിക്കറ്റിന് 350, ഇന്ത്യ– 48.1 ഓവറിൽ ഏഴു വിക്കറ്റിന് 356.
വിരാട് കോഹ്ലി ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറിന്റെ മറ്റൊരു റെക്കോഡിനൊപ്പമെത്തി. വിജയലക്ഷ്യം പിന്തുടര്ന്ന് ഏറ്റവുമധികം സെഞ്ചുറികള്‍ എന്ന സച്ചിന്റെ റെക്കോഡിനൊപ്പമാണ് കോഹ്ലിയെത്തിയത്. ഇരുവര്‍ക്കും 17 സെഞ്ചുറികള്‍ വീതമാണുള്ളത്. കരിയറിലെ 27-)൦ സെഞ്ചുറിയാണ് കോഹ്ലി ഇംഗ്ലണ്ടിനെതിരെ കുറിച്ചത്.