ന്യൂഡല്‍ഹി: 14 വർഷത്തിനിടെ നൂറോളം പെൺകുട്ടികളെ മാനഭംഗപ്പെടുത്തിയിട്ടുണ്ടെന്ന്‍ വെളിപ്പെടുത്തിയ സുനിൽ റസ്തോഗിനെ(38)പോലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഡിസംബറിൽ ചെറിയ കുട്ടികൾക്കെതിരെ നടന്ന മാനഭംഗങ്ങളിലെ അന്വേഷണമാണ് റസ്തോഗിയിലെത്തിച്ചത്. ഇത്രയധികം പീഡനങ്ങൾ നടത്തിയിട്ടും ഇയാൾ ഇത്രകാലം പിടിക്കപ്പെടാതിരുന്നത് എന്തുകൊണ്ടാണെന്ന അത്ഭുതത്തിലാണ് പോലിസ്. ഏഴിനും പത്തിനുമിടയ്ക്കു പ്രായമുള്ള കുട്ടികളെയാണു റസ്തോഗി പീഡനത്തിനിരയാക്കാറുള്ളായിരുന്നതെന്ന് പൊലീസ് പറഞ്ഞു. സ്കൂൾ വിട്ടു വീട്ടിലേക്ക് പോകുന്ന കുട്ടികളായിരുന്നു ഇയാളുടെ പ്രധാന ഇരകൾ. മാതാപിതാക്കൾ പറഞ്ഞിട്ടെന്നു തെറ്റിദ്ധരിപ്പിച്ചു കുട്ടികളെ ഒഴിഞ്ഞ സ്ഥലത്തെത്തിച്ചു പീഡിപ്പിക്കുകയായിരുന്നു റസ്തോഗിയെന്നും പൊലീസ് വ്യക്തമാക്കി.