നിരത്തുകള്‍ കീഴടക്കാന്‍ അവന്‍ വരുന്നു Driverless car

അസാധ്യമായതായി ഒന്നുമില്ലെന്ന് വീണ്ടും തെളിയിക്കുന്ന ദുബൈയിലേക്ക് പുതിയതായി വിരുന്നെത്തുന്നവനാണ് ഡ്രൈവറില്ലാ കാറുകള്‍. ദുബൈയെ കുറിച്ചറിയുന്നവര്‍ക്ക് ഇതില്‍ അത്ഭുതം തോന്നില്ല. അമേരിക്കന്‍ നഗരങ്ങളില്‍ മാത്രമുള്ള ഈകാറുകള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ദുബൈയുടെ നിരത്തുകളില്‍ നിറയും. കേള്‍ക്കാന്‍ രസമുണ്ടെങ്കിലും ജനങ്ങള്‍ ആകെ കണ്‍ഫ്യൂഷനിലാണ്. തിരക്കേറിയ ദുബൈ നഗരത്തിലൂടെ ഡ്രൈവര്‍ പോലുമില്ലാതെ കാറുകള്‍ എങ്ങിനെ യാത്രചെയ്യും, എങ്ങിനെയാണ് ഓപറേറ്റ് ചെയ്യുക അങ്ങിനെ നീണ്ടു പോകുന്നു കണ്‍ഫ്യൂഷന്‍. 2030ഓടെ 4000 വാഹനങ്ങള്‍ ടാക്സിയായി നിരത്തിലിറക്കുമെന്നാണ് അറിയിപ്പ്.

എല്ലാം ഈ സ്ക്രീനിലുണ്ട്:

കുഞ്ഞന്‍ കാറിലേക്ക് കയറുേമ്ബാള്‍ ഡ്രൈവറുടെ സ്റ്റിയറിങോ ഗിയറോ, എന്തിന് ഒരു പെഡല്‍ പോലും കാണില്ല. പക്ഷെ, നിങ്ങളുടെ മുന്‍പില്‍ സ്മാര്‍ട്ട് സ്ക്രീന്‍ ഉണ്ടാവും. അതാണ് ഡ്രൈവറില്ലാ കാറിലെ ‘ഡ്രൈവര്‍’. വാഹനത്തില്‍ കയറിയ ശേഷം സ്ക്രീനില്‍ കൊടുക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ചായിരിക്കും കുഞ്ഞന്‍ പായുക. നിര്‍മിത ബുദ്ധിയും പെറ്റാബൈറ്റ്സുമാണ് ഇവനെ നയിക്കുക. നമ്മുടെ വാഹനത്തിെന്‍റ മുന്‍പിലും പുറകിലും വശങ്ങളിലും എന്തൊക്കെയുണ്ടെന്ന് നിരന്തരം വിവരം ലഭിച്ചുകൊണ്ടിരിക്കും.

കണ്ണിമ ചിമ്മാതെ റോഡ് മുഴുവന്‍ നിരീക്ഷിച്ചായിരിക്കും കാറിെന്‍റ യാത്ര. ഇതിെന്‍റ മള്‍ട്ടിലെയര്‍ സ്യൂട്ട് സെന്‍സറുകള്‍ മനുഷ്യന് സാധ്യമായതിനേക്കാള്‍ വിശാലമായ കാഴ്ച-കേള്‍വി ശക്തിയുണ്ട്. മനുഷ്യ ബുദ്ധിയേക്കാള്‍ അതിവേഗത്തില്‍ ഇത് പ്രവര്‍ത്തിക്കും. രാത്രിയിലും മോശം കാലാവസ്ഥയിലും യാത്ര ചെയ്യേണ്ടതെങ്ങിനെ എന്ന വിവേചനബുദ്ധിയെല്ലാം ഉണ്ട് എന്നര്‍ഥം. അതുകൊണ്ട് തന്നെ, മറ്റ് വാഹനങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി അപകടത്തില്‍പെടാതെ കൂടുതല്‍ സുരക്ഷയോടെ യാത്രചെയ്യാന്‍ കുഞ്ഞന്‍ കാറിന് കഴിയും.

എങ്ങിനെയാണ് ഇവനെ യാത്രക്ക് വിളിക്കുക എന്നതല്ലേ അടുത്ത കണ്‍ഫ്യൂഷന്‍. യൂബര്‍, കരീം പോലുള്ള ആപ്പുകള്‍ വഴി ബുക്ക് ചെയ്താല്‍ ആശാന്‍ വിളിപ്പുറത്തെത്തും. ആപ് വഴി ബുക്ക് ചെയ്യുേമ്ബാള്‍ ഒരു വ്യത്യാസമുണ്ട്. നാം നില്‍ക്കുന്ന സ്ഥലത്തിെന്‍റ കാലാവസ്ഥ കൂടി കണക്കാക്കിയ ശേഷമായിരിക്കും കുഞ്ഞന്‍ ടാക്സി ഓടിയെത്തുക. വാഹനത്തില്‍ കയറിയ ശേഷം ടച്ച്‌സ്ക്രീനില്‍ നമുക്ക് പോകേണ്ട സ്ഥലം നല്‍കാം. എത്ര സമയം കൊണ്ട് എത്തും എന്നതുള്‍പെടെയുള്ള വിവരങ്ങള്‍ അവന്‍ നമുക്ക് പറഞ്ഞുതരും. യാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ‘കുഞ്ഞന്‍’ സീറ്റ് ബെല്‍റ്റിടാനും ഡോര്‍ അടക്കാനും ഓര്‍മിപ്പിക്കും.

വാഹനത്തില്‍ പെട്ടുപോയി എന്ന തോന്നല്‍ വേണ്ട. ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ കസ്റ്റമര്‍ കെയറുമായി സംസാരിക്കാം. എന്നാല്‍, ഇവിടെയും മറുപടി തരുന്നത് മനുഷ്യനായിരിക്കില്ല, കമ്ബ്യൂട്ടറായിരിക്കുമെന്ന് മാത്രം. ഇടക്ക് വെച്ച്‌ വാഹനം നിര്‍ത്താനുള്ള ഓപ്ഷനുമുണ്ടാവും. എന്തെങ്കിലും സാധനം കാറില്‍ മറന്നുവെച്ചാല്‍ നഷ്ടപ്പെടുമെന്ന ഭയം വേണ്ട. കാറില്‍ നിന്ന് പുറത്തിറങ്ങിയ ഉടന്‍ നിങ്ങളുടെ ഫോണിലേക്ക് കസ്റ്റമര്‍ സെന്‍ററില്‍ നിന്ന് വിളി വരും. പുറത്തിറങ്ങിയ യാത്രക്കാരന്‍ ഡോര്‍ അടക്കാന്‍ മറന്നാലും സ്വന്തം നിലയില്‍ വാതില്‍ അടച്ച്‌ അടുത്ത യാത്രക്കാരനെ ലക്ഷ്യമിട്ട് യാത്രയാവും. കാഴ്ച, കേള്‍വി ശക്തിയില്ലാത്തവര്‍ക്കും ഉപയോഗിക്കാവുന്ന രീതിയിലുള്ള സജ്ജീകരണവുമുണ്ടാകും.

റോഡ് േക്ലാസ് ചെയ്തതായി ഒരു കാര്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മറ്റ് കാറുകളൊന്നും ആ വഴിക്ക് പോകില്ല. അപകടകരമായ റോഡിലും മോശം കാലാവസ്ഥയിലും യാത്ര ഒഴിവാക്കും. 16 കാമറയും 21 റഡാറും ഓരോ വാഹനത്തിലുമുണ്ടാകും. കാര്‍ബണ്‍ വികിരണം ഇല്ലാത്തതിനാല്‍ പരിസ്ഥിതി സൗഹൃദമായിരിക്കും. ഗതാഗതക്കുരുക്കും കൂട്ടിയിടിയും ഒഴിവാക്കാം. ഗതാഗത ചെലവില്‍ വര്‍ഷത്തില്‍ 900 ദശലക്ഷം ദിര്‍ഹമിെന്‍റ കുറവുണ്ടാകും എന്നാണ് കണക്കുകൂട്ടല്‍. പരിസ്ഥിതി മലിനീകരണം 12 ശതമാനം കുറയും. ഇതുവഴി ശതകോടികള്‍ വേറെയും ലാഭം. ക്രൂയിസ് എന്ന അമേരിക്കന്‍ കമ്ബനിയാണ് കാറിെന്‍റ നിര്‍മാണ, നിര്‍വഹണ ചുമതല ഏറ്റെടുത്തിരിക്കുന്നത്. പെര്‍സപ്ഷന്‍, പ്ലാനിങ്, കണ്‍ട്രോള്‍ എന്നിങ്ങനെ മൂന്ന് ഘടകങ്ങളാണ് കുഞ്ഞന്‍ കാറിനെ നിയന്ത്രിക്കുന്നത്.

prp

Leave a Reply

*