സുനന്ദ പുഷ്കര്‍ മരിച്ച്‌ കിടന്ന മുറിയില്‍ അജ്ഞാതമായ വിരലടയാളങ്ങള്‍

ദില്ലി: കോണ്‍ഗ്രസ് എംപി ശശി തരൂരിന്‍റെ ഭാര്യ സുനന്ദ പുഷ്കറിന്‍റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട പല ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിക്കാനിരിക്കുന്നതേ ഉള്ളൂ. സുനന്ദയുടെ മരണകാരണം അജ്ഞാതം എന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കിയത് കൊലപാതത്തിനുള്ള പല സാധ്യതകളും അന്വേഷണത്തില്‍ കണ്ടെത്തിയതിന് അവഗണിച്ച്‌ കൊണ്ടാണ്.

സുനന്ദ പുഷ്കറിന്‍റെ മരണം വീണ്ടും ദേശീയ തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിട്ടിരിക്കുകയാണ്. കേസിന്‍റെ ആദ്യഘട്ടത്തില്‍ കൊലപാതക സാധ്യതകള്‍ തുറന്ന് കാട്ടുന്ന രഹസ്യ റിപ്പോര്‍ട്ട് പോലീസ് തയ്യാറാക്കിയത് ഡിഎന്‍എ പുറത്ത് വിട്ടിരുന്നു. ഒപ്പം സുനന്ദയുടെ  ഫിംഗര്‍ പ്രിന്‍റ് റിപ്പോര്‍ട്ടും ഡിഎന്‍എ പുറത്ത് വിട്ടിരിക്കുകയാണ്. ഇതോടെ  മരണവുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്ന സംശയം ബലപ്പെടുകയാണ്. ഇതോടെ ശശി തരൂര്‍ വീണ്ടും പ്രതിരോധത്തിലാവുകയാണ്.

സുനന്ദ പുഷ്കറുടെ മരണത്തിന് പിന്നാലെ അന്നത്തെ ഡെപ്യൂട്ടി കമ്മീഷണര്‍ ബിഎസ് ജെയ്സ്വാള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം ഡിഎന്‍എ പുറത്ത് വിട്ടത്. ശശി തരൂരുമായി സംഭവ ദിവസം മല്‍പ്പിടുത്തമുണ്ടായെന്നും അതിന്‍റെ പാടുകള്‍ സുനന്ദ പുഷ്കറിന്‍റെ ശരീരത്തിലുണ്ടായിരുന്നുവെന്നും കൈയില്‍ ഇഞ്ചക്ഷന്‍റെ പാടുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വസന്ത് വിഹാര്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കൊലക്കേസായി അന്വേഷിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നുവെന്നും എന്നാല്‍ അതുണ്ടായില്ലെന്നും വാര്‍ത്തയില്‍ പറയുന്നു.

 

prp

Related posts

Leave a Reply

*