22വര്‍ഷത്തില്‍ ഇതാദ്യം, തുടര്‍തോല്‍വിയുടെ നാണക്കേടില്‍ കോഹ്‌ലിപ്പട; ഇന്ത്യ പുറത്തായോ?

സിസി ഇവന്റുകളില്‍ വിജയം ആഘോഷിക്കാന്‍ ഇന്ത്യയ്ക്ക് ഇനിയും കാത്തിരിക്കേണ്ടിവരും.

ന്യൂസിലാന്‍ഡിനെതിരെ എട്ട് വിക്കറ്റ് തോല്‍വി ഏറ്റുവാങ്ങിയതോടെ ടി20 ലോകകപ്പ് സെമി സാധ്യതകളും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. പാകിസ്ഥാനില്‍ നിന്നേറ്റ 10 വിക്കറ്റ് തോല്‍വിയുടെ ക്ഷീണം മാറുന്നതിന് മുമ്ബേയായിരുന്നു ഇന്ത്യക്ക് രണ്ടാമത്തെ തിരിച്ചടി.

22വര്‍ഷത്തിന് ശേഷം

22 വര്‍ഷത്തില്‍ ആദ്യമായാണ് ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ തോല്‍ക്കുന്ന്. ഇതിനു മുമ്ബ് 1999 ലോകകപ്പിലാണ് ആദ്യ കളികളിലെ തുടര്‍ പരാജയങ്ങള്‍ ഇന്ത്യയെ പ്രതിരോധത്തിലാക്കിയത്. ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയും സിംബാബ്‌വെയുമാണ് അന്ന് വെല്ലുവിളി ഉയര്‍ത്തിയത്. 2007, 2009 ടി20 ലോകകപ്പ്, 2010ടി20 ലോകകപ്പികളില്‍ ഗ്രൂപ്പ് പോരാട്ടത്തിനൊടുവില്‍ നാട്ടിലേക്ക് മടങ്ങേണ്ടിവന്നിട്ടുണ്ടെങ്കിലും ആദ്യ കളികളിലെ പരാജയം ടീം ഏറ്റുവാങ്ങിയിട്ടില്ല.

സെമി ഉറപ്പിച്ച്‌ പാകിസ്ഥാന്‍, രണ്ടാമന്‍ ആര്

ഐസിസി ഇവന്റുകളില്‍ ന്യൂസിലാന്‍ഡിന് മുന്‍പില്‍ കാലിടറി വീണ ചരിത്രമാണ് ഇന്ത്യക്ക്. 2003ലാണ് അവസാനമായി ഒരു ഐസിസി ടൂര്‍ണമെന്റില്‍ ഇന്ത്യ കിവീസിനെ തളച്ചത്. ഇന്നലത്തെ തോല്‍വിയോടെ ഗ്രൂപ്പിലെ മറ്റു ടീമുകള്‍ തമ്മിലുള്ള മത്സരങ്ങളില്‍ അദ്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ ഇന്ത്യ സെമിയിലെത്തൂ. മൂന്നു മത്സരങ്ങള്‍‌ ജയിച്ച്‌ 6 പോയിന്റു നേടിയ പാകിസ്ഥാന്‍ സെമിഫൈനല്‍ ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. മൂന്നു മത്സരങ്ങളില്‍ നിന്നു രണ്ടു വിജയമുള്ള അഫ്ഗാനിസ്ഥാനും (4 പോയിന്റ്) രണ്ടു മത്സരങ്ങളില്‍ ഒരു ജയമുള്ള ന്യൂസീലന്‍ഡും (2) തമ്മിലാണു സെമിയിലെത്തുന്ന രണ്ടാമത്തെ ടീമാകാനുള്ള മത്സരം.

അഫ്ഗാനിസ്ഥാന്‍, സ്കോട്‍ലന്‍ഡ്, നമീബിയ എന്നീ ടീമുകള്‍ക്കെതിരെയാണ് ഇന്ത്യയ്ക്കു മത്സരങ്ങള്‍ ബാക്കിയുള്ളത്. ഈ മൂന്നു മത്സരങ്ങളും വലിയ മാ‍ര്‍ജിനില്‍ ജയിച്ചാലും ഇന്ത്യ സെമിയിലെത്തില്ല. അഫ്ഗാനിസ്ഥാന്‍ ന്യൂസീലന്‍ഡിനോടു തോല്‍ക്കുക, ന്യൂസീലന്‍ഡിനെ സ്കോട്‍ലന്‍ഡും നമീബിയയും തോല്‍പിക്കുക തുടങ്ങി അത്ഭുതങ്ങള്‍ തന്നെ നടക്കണം.

prp

Leave a Reply

*