ദുഃഖ വാര്‍ത്തകള്‍ വില്‍പ്പനച്ചരക്കാകുമ്പോള്‍:

o-HEADLINES-COLLAGE-facebook

 

ഇന്ന് പത്രമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ നിങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ? മനസ്സിനെ വേദനിപ്പിക്കും വിധത്തിലുള്ള  ഏതുതരം വാര്‍ത്തകളെയും മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നത് സെന്സേഷണലൈസ് ചെയ്യാനാണ്. സെന്‍സേഷണലിസം എന്നാല്‍ ഉധ്വേഗജനകമാക്കിത്തീര്‍ക്കുക എന്നര്‍ത്ഥം. വാര്‍ത്തകള്‍ കാണികളെയും വായനക്കാരെയും പിടിച്ചിരുത്തുന്ന ഹരം കൊള്ളിപ്പിക്കുന്ന തരത്തിലാക്കി മാറ്റുന്ന പ്രവണതയാണ് കണ്ടു വരുന്നത്. ഇന്ന് ടിവി സീരിയലുകളെയും കടത്തിവെട്ടുന്ന വിധത്തില്‍ വാര്‍ത്തകള്‍ പൈങ്കിളിയായിമാറിയിരിക്കുന്നു.

ഒരപകടമോ പീഡനമോ വാര്‍ത്തയാകുമ്പോള്‍ അതിനിരയായവരെ പിന്തുടര്‍ന്ന് വീണ്ടും  വേദനിപ്പിക്കുന്നുന്നതില്‍ മീഡിയകളുടെ പങ്ക് ചെറുതല്ല. അപകടത്തില്‍ മരിച്ച  വ്യക്തിയുടെ കുടുംബത്തിനോടോ പീഡനത്തിനു ഇരയായവരോടോ വിശദാംശങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിക്കുന്നതും അപകടസ്ഥലത്ത് മരിച്ചു കിടക്കുന്ന ആളുടെ വിഷ്വല്‍സ് അമിത പ്രാധാന്യം നല്‍കി പ്രദര്‍ശിപ്പിക്കുന്നതും തികച്ചും ജുഗുപ്സാവഹമാണ് എന്നതില്‍ തര്‍ക്കമില്ല. ഇങ്ങനെ ചെയ്യുന്നതിലൂടെ  മാധ്യമധര്‍മ്മം ഇല്ലാതാവുകയാണ്. ഇരകളെ വേട്ടയാടുന്ന പോലെ വാര്‍ത്തകളെ വേട്ടയാടുകയാണ് ഇന്നത്തെ മീഡിയ. അതിനാല്‍ മാനുഷിക പരിഗണനയും മൂല്യങ്ങളും നിഷേധിക്കപ്പെടുന്നു.1393622_755713911111290_496936280_n

കേരളത്തില്‍ ദിവസേനെ അപകടം, മരണം, കുറ്റകൃത്യം, അഴിമതി, തട്ടിപ്പ്, പീഡനം, കൊലപാതകം തുടങ്ങിയ ഒട്ടനവധി കാര്യങ്ങള്‍ നടക്കുന്നു. ഇത്തരം സംഭവങ്ങള്‍ ഇന്ന്‍ പത്രമാധ്യമങ്ങള്‍ വാര്‍ത്തയാക്കി മാറ്റുമ്പോള്‍ പലപ്പോഴും അതിനെ ഊതിപ്പെരുപ്പിച്ച് കാണിക്കുകയാണ് പതിവ്. ഈ വാര്‍ത്തകളില്‍ ഒരു സ്ത്രീയോ കുട്ടിയോ ഉള്‍പെട്ടിട്ടുണ്ടെങ്കില്‍ ഒരാഴ്ച്ചക്കാലം പിന്നെ മീഡിയക്ക് ഫോളോ അപ്പും ചര്‍ച്ചകളുമായി കൊണ്ടാടാന്‍ വേറെ വാര്‍ത്തകള്‍ ഇല്ലെങ്കിലും കുഴപ്പമില്ല. ഇതുപോലെ പല വാര്‍ത്തകള്‍ക്കും അമിതപ്രാധാന്യം നല്‍കിയും അതിനെപറ്റി സംവാദങ്ങള്‍ നടത്തിയും വാര്‍ത്താ പ്രാധാന്യമുള്ള പല വാര്‍ത്തകള്‍ ഇതിനിടയില്‍ മുങ്ങിപ്പോകുന്നു.

ഇന്ന് കേരളത്തില്‍ വളരെയധികം വാര്‍ത്താചാനലുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവയാണ്. ഒരു വാര്‍ത്ത തന്നെ  എക്സ്ക്ലൂസീവ് ന്യൂസായും ബ്രേക്കിംഗ് ന്യൂസായും  ഇവയിലെല്ലാം വരുന്നത്  ഇപ്പോള്‍ പതിവ് കാഴ്ചയാണ്. എക്സ്ക്ലൂസീവ് ന്യൂസ് എന്നാല്‍ മറ്റാര്‍ക്കും ലഭിക്കാത്ത തങ്ങളുടേത് മാത്രമായ വാര്‍ത്തയെന്നര്‍ത്ഥം. എന്നാല്‍ ഈ അര്‍ഥം വെറും  വ്യര്‍ഥമാണിന്ന്.  വാര്‍ത്തകള്‍ കുത്തിനിറയ്ക്കാനും എക്സ്ക്ലൂസീവിനുവേണ്ടിയും പരക്കം പായുകയാണ് ചാനലുകള്‍. ഒരു പത്തു വര്‍ഷം പിറകൊട്ട് നോക്കിയാല്‍ വളരെ കുറച്ചു ചാനലുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇവയില്‍  രാവിലെയും ഉച്ചയ്ക്കും വൈകീട്ടുമായി മൂന്നു നേരം മാത്രമാണ് വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്തിരുന്നത്. അന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു പക്ഷെ അത് ഇത്രയധികം ഊതിപ്പെരുപ്പിക്കാത്തതും നിറം പിടിപ്പിക്കാത്തവയുമായിരുന്നു.

bad-newsപത്രങ്ങളിലാകട്ടെ വാര്‍ത്തകളെ മൂന്നും നാലും ഭാഗങ്ങളാക്കി ഓരോരുത്തരുടെയും അഭിപ്രായം ഉള്‍പെടുത്തി പേജ് നിറയ്ക്കുന്ന പരിപാടിയാണ്.  ഇത്തരം പ്രയോഗങ്ങള്‍ ദുഃഖവാര്‍ത്തകളിലാണ് അധികവും കാണുക. മുംബൈ ഭീകരാക്രമണം, പാകിസ്ഥാനിലെ സൈനിക സ്കൂളില്‍ ഭീകരര്‍ കൂട്ടക്കൊല ചെയ്ത കുട്ടികളെ പറ്റിയുള്ള വാര്‍ത്ത, ഗാസ യുദ്ധം, തുടങ്ങിയ അനേകം വാര്‍ത്തകള്‍.  പത്രങ്ങളില്‍ ഇത്തരം വാര്‍ത്തകള്‍ പല പേജുകളിലായി മരിച്ചവരുടെ ചിത്രങ്ങള്‍, ആളുകളുടെ അനുഭവം, വേര്‍പിരിഞ്ഞവരെയോര്‍ത്തുള്ള സങ്കടം, എന്നിവയെല്ലാം വെച്ച് കുത്തിനിറച്ചിരുന്നത് നാം കണ്ടുകഴിഞ്ഞല്ലോ. 24*7 ആകാത്തതിനാല്‍ ചാനലുകളിലെപ്പോലെ അധികം സെന്‍സേഷനലിസം പത്രങ്ങളില്‍ ഇല്ലെന്നു പറയാം. എന്നിരുന്നാലും ദുഃഖവാര്‍ത്തകളുടെ ചിത്രങ്ങള്‍ വളരെ വിഷമിപ്പിക്കുന്ന വിധത്തിലുള്ള തിരഞ്ഞെടുത്തിടുന്നത് നമ്മുടെ മനസ്സിനെ വളരെയധികം നൊമ്പരപ്പെടുത്തുന്നു. ചിലപ്പോഴൊക്കെ  ഫോട്ടോ കാപ്ഷനും വളരെ അപഹാസ്യമാം വിധത്തില്‍ വരുന്നതായ് നാം കണ്ടിട്ടുണ്ട്.

രാഷ്ട്രീയം, അഴിമതി എന്നിവ വാര്‍ത്തയാകുമ്പോള്‍ മാധ്യമങ്ങള്‍ എങ്ങിനെ അതിനെ ആഘോഷിക്കുന്നു എന്ന് നോക്കാം. കേരളം കണ്ടതി‍ല്‍ വെച്ച് ഏറ്റവും വലിയ തട്ടിപ്പും അഴിമതിയുമായ സോളാര്‍ തട്ടിപ്പ് കേസും ബാര്‍ കോഴ കേസും വലിയ കോളിളക്കം സൃഷ്ട്ടിച്ച രണ്ടു വാര്‍ത്തകളാണ്. ഈ രണ്ടു വാര്‍ത്തകളിലും രാഷ്ട്രീയത്തിലുള്ളവര്‍ക്ക് പങ്കുള്ളത് കാരണം ഇവയെ വലിയ രീതിയില്‍ കൊഴുപ്പിച്ച് കാണിക്കുകയായിരുന്നു. സോളാര്‍ വിഷയത്തിലാണെങ്കില്‍ പ്രതിയായ സ്ത്രീ അണിഞ്ഞ സാരി, അതിന്റെ വില, എന്തിനു വാങ്ങുന്ന സ്ഥലം വരെ ചര്‍ച്ചാവിഷയമായി വന്നു എന്നത് അപഹാസ്യകരം എന്നല്ലാതെ മറ്റെന്ത് പറയാനാകും. പ്രാധാന്യമര്‍ഹിക്കുന്ന മറ്റു പല വാര്‍ത്തകളും ഇല്ലാതാവുകയോ പ്രാധാന്യം ലഭിക്കാതെ പോവുകയോ ചെയ്യുന്നു. വാര്‍ത്തകള്‍ ഇങ്ങനെ വളച്ചൊടിച്ചും പെരുപ്പിച്ചും കാണിക്കുന്നത് ബിസ്സിനസ്സ് തന്ത്രം മാത്രമാണ്.

ദുഃഖ വാര്‍ത്തകള്‍ കച്ചവടവസ്ത്തുവാകുന്നതിനോടൊപ്പം ഇവ നമ്മുടെ സ്വഭാവത്തിലും ശൈലിയിലും എന്തെല്ലാം മാറ്റങ്ങള്‍ വരുത്തുന്നു എന്ന് നോക്കാം. മനസ്സിനെ വേദനിപ്പിക്കുന്ന വാര്‍ത്തകള്‍ നാം ദിനംപ്രതി കാണുമ്പോഴും വായിക്കുമ്പോഴും അത് നമ്മുടെ മന്സ്സിലെ വികാരങ്ങളെ വ്രണപ്പെടുത്തുന്നു. ഇവ നമ്മുടെ സ്വഭാവത്തില്‍ ഏതെല്ലാം തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ മനസ്സിനെ നെഗറ്റീവായി ചിന്തിപ്പിക്കാന്‍ ഇത്തരം വാര്‍ത്തകള്‍ പ്രേരിപ്പിക്കുന്നു എന്നാണ് ശാസ്ത്രലോകത്തിന്റെ അഭിപ്രായം. ആകാംഷ, വിഷാദം, ദേഷ്യം, വിദ്വേഷം തുടങ്ങിയ നെഗറ്റീവ് വികാരങ്ങളെ നമ്മുടെ മനസ്സിലുനര്‍ത്താന്‍ ദുഃഖ വാര്‍ത്തകള്‍ക്കാകുന്നു. നമ്മുടെ പെരുമാറ്റത്തിലും ജീവിതത്തിലും ഈ വികാരങ്ങളുടെ പ്രാഭാവമുണ്ടാകുന്നു.

businessman-reading-bad-news-newspaper-10860218

ദുഃഖ വാര്‍ത്തകള്‍ നമ്മെ കൂടുതല്‍ വിഷമിപ്പിക്കുന്നു. ഒരു കുട്ടിയെ സ്വന്തം അച്ഛന്‍ തന്നെ പീടിപ്പിച്ചു എന്ന വാര്‍ത്ത നമ്മെ സ്വന്തം ചുറ്റുപാടുകളില്‍ അസ്വസ്ഥരാക്കുന്നു. നമ്മുടെ പിതാവ്, ബന്ധുക്കള്‍, എന്നിവരുടെ ഇടയില്‍ നാം സുരക്ഷിതരല്ലെന്ന ചിന്ത വരുന്നു. ചിലപ്പോള്‍ ഇത് നമ്മെ മറ്റു പല അനവശ്യ ചിന്തകളിലേക്ക് കൂട്ടിക്കൊണ്ട് പോകുകയും ചെയ്യുന്നു.

ഇന്നത്തെ സൈബര്‍ ലോകം കുട്ടികളെ ചതിക്കുഴിയിയിലാക്കുന്നു. ഈ പ്രസ്താവന ശേരിയാനെന്നറിഞ്ഞിട്ടും സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലൂടെയുള്ള ചങ്ങാത്തങ്ങലും മറ്റും  അപകടങ്ങളിലേക്കെത്തിക്കുന്നു എന്നൊക്കെ എല്ലാവര്‍ക്കുമറിയാം. ഈ വിഷയം അനവധി തവണ  ചര്‍ച്ചാവിഷയമായി മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്യുന്നു. എന്നാലും എല്ലാമറിയാമായിരുന്നിട്ടും ആളുകള്‍ ഇത് തുടരുന്ന പ്രവണതയാണ് പരക്കെ. കാരണം ഇതിനെ പറ്റി അറിയാനുള്ള ആകാംഷ കൂടുയതിനാലാണ്. ചിന്തിച്ചു ശരിയായ തീരുമാനമേടുക്കാന്‍ അക്ഷമരായി തീര്നിരിക്കുന്നു ഇന്നത്തെ യുവത്വം. ഇതിനു കാരണങ്ങളായി പറയുന്നവയില്‍ ഇന്നത്തെ മാധ്യമങ്ങളുടെ പങ്കുമുണ്ട്.

അതിനാല്‍ വാര്‍ത്തകള്‍ സെന്സഷണലൈസ് ചെയ്യുന്നതിലൂടെ മനുഷ്യന്‍റെ മനസ്സിന് പലവിധ മാനസിക മാറ്റങ്ങള്‍ വരുന്നു എന്നത് പരമാര്‍ത്ഥം. പക്ഷെ എന്തൊക്കെയായാലും മനുഷ്യന്റെ മനസ്സിനെ നെഗറ്റീവാക്കിമാറ്റാത്ത വാര്‍ത്തകള്‍ വാര്‍ത്താമാധ്യമങ്ങള്‍ക്ക് തയ്യാറാക്കാനാകുമോ?

prp

Leave a Reply

*