ജയയുടെ മകനെന്ന് അവകാശപ്പെട്ട് ഒരു യുവാവ്

അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മകനെന്ന് അവകാശപ്പെട്ട് ഒരു യുവാവ് രംഗത്ത്. കൃഷ്ണകുമാർ എന്നയാളാണ് ഈ പേരില്‍ എത്തിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇയാൾ തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് പരാതി നൽകി. അവകാശികളില്ലാതെ കിടക്കുന്ന ജയലളിതയുടെ സ്വത്തിൻമേലും ഇയാൾ അവകാശവാദം ഉന്നയിച്ചു.ലോകത്തിനു മുന്നിൽ തന്നെ മകനായി അംഗീകരിക്കാൻ തയാറായിരുന്ന സമയത്താണ് അമ്മയുടെ വേര്‍പാട്. 2016 സെപ്റ്റംബർ 14ന് ചെന്നൈ പോയസ് ഗാർഡനിലെത്തി ജയലളിതയെ കണ്ടിരുന്നെന്നും നാലു ദിവസം അമ്മയോടൊപ്പം താമസിച്ചുമെന്നുമാണ് ഇയാള്‍ പറയുന്നത്. ഇതുവരെ ഇക്കാര്യങ്ങൾ തുറന്നുപറയാൻ തനിക്കു ഭയമായിരുന്നുവെന്നും, ഇനി സത്യമെന്തെന്ന് ലോകം അറിയണമെന്നും അയാള്‍ പറഞ്ഞു. ഈ വിവരമറിഞ്ഞാണ് തോഴിയായ ശശികലയും  ജയലളിതയും തമ്മിൽ തർക്കം ഉടലെടുത്തെന്നും കൃഷ്ണകുമാർ പറഞ്ഞു.

prp

Leave a Reply

*