സാന്തിയാഗോ: മുപ്പത്തിയെട്ടുപേരുമായി അന്റാര്ട്ടിക്കയിലേക്കുപോയ ചിലിയുടെ സൈനിക വിമാനം കാണാതായി. ചിലിയുടെ തെക്കന്‍ നഗരമായ പുന്ത അരീനാസില് നിന്നാണ് തിങ്കളാഴ്ച വൈകുന്നേരം 4.55 ഓടെ ഹെര്‍ക്കുലീസ് സി 130 എന്ന വിമാനം പറന്നുയര്‍ന്നത്.
17 ജീവനക്കാരും 21 യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വൈകുന്നേരം ആറുമണിയോടെ വിമാനവുമായുള്ള ബന്ധം നഷ്ടമായതായി ചിലി വ്യോമ സേന അറിയിച്ചു. വിമാനം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.
courtsey content - news online