ബുക്കര്‍ പുരസ്കാര പട്ടികയില്‍ നിന്ന് അരുന്ധതി പുറത്ത്

ലണ്ടന്‍ : കഥാവിഭാഗത്തിനുള്ള മാന്‍ ബുക്കര്‍ പുരസ്കാര മത്സരത്തില്‍നിന്ന് അരുന്ധതി റോയിയുടെ പുതിയ പുസ്തകം ‘ദ മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസ്’ പുറത്ത്. പുരസ്കാരത്തിനായി പരിഗണിക്കുന്ന ദീര്‍ഘപട്ടികയില്‍ ഇടംനേടിയ പുസ്തകം ബുധനാഴ്ച  പുറത്തുവിട്ട ആറുപുസ്തകത്തിന്‍റെ  ചുരുക്കപ്പട്ടികയില്‍ ഇടംനേടിയില്ല. അമേരിക്കന്‍ ബ്രിട്ടീഷ് എഴുത്തുകാരുടെ പുസ്തകങ്ങളാണ് ചുരുക്കപ്പട്ടികയില്‍ ഇടംനേടിയതിലേറെയും.

ജൂലായില്‍ പുരസ്കാര നിര്‍ണയസമിതി തിരഞ്ഞെടുത്ത പതിമൂന്ന് പുസ്തകങ്ങളില്‍ അരുന്ധതി റോയിയുടെ നോവല്‍ ഉണ്ടായിരുന്നു. തന്‍റെ    ആദ്യ രചനയായ ‘ഗോഡ് ഓഫ് സ്മാള്‍ തിങ്സി’ലൂടെ 1997ല്‍ അരുന്ധതി ബുക്കര്‍ നേടിയിരുന്നു. രണ്ടാംതവണയും ബുക്കര്‍ പുരസ്കാരം ഇന്ത്യയ്ക്ക് ലഭിക്കുമെന്ന    ആരാധകരുടെ പ്രതീക്ഷയാണ് തകര്‍ന്നത്. 2017-ലെ പുലിറ്റ്സര്‍ സമ്മാനം നേടിയ   പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരനായ കോള്‍സണ്‍ വൈറ്റ്ഹെഡിന്‍റെ നൊവലായ ‘ദി അണ്ടര്‍ഗ്രൗണ്ട് റെയില്‍റോഡും അവസാന പട്ടികയില്‍ ഇടം നേടാനായില്ല.

സമ്മാന ജേതാവിനെ ഒക്ടോബര്‍ പതിനേഴിന് പ്രഖ്യാപിക്കും

 

prp

Leave a Reply

*