രാവിലെ യുഡിഎഫ് പരിപാടിയില്‍ ഇടതുപക്ഷത്തെ തെറി പറയാന്‍ പോകുന്നു, വൈകിട്ട് ആര്‍ എസ് എസ് ശാഖയില്‍; ജയശങ്കറിനെതിരായ സിപിഐ നടപടിയില്‍ പ്രതികരിച്ച്‌ പിവി അന്‍വര്‍

കൊച്ചി: അഡ്വ എ ജയശങ്കറിനെ സി പി ഐ അംഗത്വത്തില്‍ നിന്ന് പുറത്താക്കിയ നടപടിയില്‍ പ്രതികരിച്ച്‌ പിവി അന്‍വര്‍ എംഎല്‍എ. രാവിലെ യുഡിഎഫ് പരിപാടിയിലും, വൈകിട്ട് അര്‍ എസ് എസ് ശാഖയിലും, രാത്രി ചാനല്‍ ചര്‍ച്ചയിലും പാര്‍ട്ടിയ്‌ക്കെതിരെ സംസാരിക്കുന്നയാളെ എടുത്തുമാറ്റിയ സി പിഐയ്ക്ക് അഭിവാദ്യങ്ങള്‍ എന്നാണ് പിവി അന്‍വറിന്റെ പ്രതികരണം.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് പിവി അന്‍വര്‍ രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെയും, ചാനല്‍ ചര്‍ച്ചകളിലൂടെയും പാര്‍ട്ടിയെ മോശമാക്കുന്ന തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയതിനാണ് ജയശങ്കറിനെ സി പി ഐയില്‍ നിന്ന് ഒഴിവാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

രാവിലെ എണ്ണീക്കുന്നു..

ഇന്ന് സി.പി.ഐ.എമ്മിനേയും ഇടതുപക്ഷത്തേയും എങ്ങനെ കുറ്റം പറയാന്‍ കഴിയും എന്ന് ആലോചിക്കുന്നു.ചാനല്‍ ജഡ്ജിമാരെ വിളിച്ച്‌ ത്രെഡ്‌ പങ്കുവയ്ക്കുന്നു..

നേരേ കുളിച്ചൊരുങ്ങി ഏതെങ്കിലും യു.ഡി.എഫ്‌ പരിപാടിയില്‍ പങ്കെടുത്ത്‌ ഇടതുപക്ഷത്തെ തെറി പറയാന്‍ പോകുന്നു..

ഉച്ചയ്ക്ക്‌ ശേഷം സ്വതന്ത്ര ഭാവമുള്ള ഏതെങ്കിലും തട്ടികൂട്ട്‌ സംഘടന സര്‍ക്കാരിനെ ചീത്ത വിളിക്കാന്‍ സംഘടിപ്പിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യുന്നു..

വൈകിട്ട്‌ ഏതെങ്കിലും RSS ശാഖയില്‍ പോയി ബൈഠക്കിലും രക്ഷാബന്ധനിലും പങ്കെടുക്കുന്നു..

രാത്രി ചാനല്‍ ജഡ്ജിമാര്‍ക്കൊപ്പം അല്‍പ്പം ചര്‍ച്ച.അവിടെയും പണി ഇടതുപക്ഷത്തെ കുരിശില്‍ കയറ്റല്‍.ഞാന്‍ സി.പി.ഐയും ഇടതുപക്ഷവുമാണെന്ന് പുട്ടിനൊക്കെ പീരയിടും പോലെയുള്ള ഇടയ്ക്കിടെയുള്ള ഓര്‍മ്മപ്പെടുത്തല്‍..!!

ഈ വിഴുപ്പിന്റെ ബോര്‍ഡ്‌ എടുത്ത്‌ മാറ്റിയ സി.പി.ഐക്ക്‌ അഭിവാദ്യങ്ങള്‍..

prp

Leave a Reply

*