ജന്മദിനത്തില്‍ ദത്തെടുത്തത് കാഴ്ച വൈകല്യമുള്ള പുലിയെ; പതിനേഴുകാരിയായ വേദാംഗി മാതൃകയാകുന്നത് ഇങ്ങനെ

മുംബൈ: ജന്മദിനത്തില്‍ കാഴ്ച വൈകല്യമുള്ള പുലിയെ ദത്തെടുത്ത് 17കാരി. മുംബൈ സബര്‍ബന്‍ കലക്ടറുടെ മകളാണ് ജന്മദിനത്തില്‍ കാഴ്ച വൈകല്യമുള്ള പുലിയെ ദത്തെടുത്തത്. 17കാരിയായ വേദാംഗിയാണ് ജന്മദിനത്തില്‍ പുലിയുടെ സംരക്ഷണം ഏറ്റെടുത്തത്. മുംബൈ സബര്‍ബന്‍ കലക്ടര്‍ മിലിന്ദ് ബോറിക്കറിന്റെ മകളാണ് വേദാംഗി.

പശ്ചിമ ഘട്ട മലനിരയില്‍ നിന്നാണ് പുലിയെ കണ്ടെടുത്തത്. 2012ല്‍ കരിമ്ബ് തോട്ടത്തില്‍ ആളിപടര്‍ന്ന തീ മൂലം ഉണ്ടായ അപകടത്തിലാണ് പുലിയുടെ രണ്ടു കണ്ണുകളുടെയും കാഴ്ച നഷ്ടമായത്. നിലവില്‍ സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്കില്‍ പുനരധിവസിപ്പിച്ചിരിക്കുകയാണ് പുലിയെ. 2019ലാണ് ആദ്യമായി വന്യമൃഗത്തെ ദത്തെടുക്കണമെന്ന ആഗ്രഹം പെണ്‍കുട്ടി പ്രകടിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പെണ്‍കുട്ടിയുടെ സഹായത്തിന് എത്തിയത്.

അടുത്തിടെ വന്യമൃഗങ്ങളെ ഒരു വര്‍ഷം സ്‌പോണ്‍സര്‍ ചെയ്യുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംരക്ഷണം ഏറ്റെടുക്കാനുള്ള അനുമതിയാണ് നല്‍കിയത്. പുലി ആരോഗ്യനില വീണ്ടെടുത്തതില്‍ സന്തോഷിക്കുന്നതായി മിലിന്ദ് ബോറിക്കര്‍ പറയുന്നു.

prp

Leave a Reply

*