മരിക്കുന്ന ദിവസം ഉച്ച വരെ ഷീബ സമൂഹ മാധ്യമങ്ങളില്‍ സജീവം; ആത്മഹത്യ ചെയ്തതിന് പിന്നാലെ നടത്തിയ അന്വേഷണം എത്തിച്ചേര്‍ന്നത് പോലീസുകാരനിലേക്ക്; വിവാഹ വാഗ്ദാനം ചെയ്ത് വഞ്ചിച്ച കേസില്‍ സിപിഓയ്ക്ക് സസ്പെന്‍ഷന്‍

ഇടുക്കി: യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസുകാരന് സസ്‌പെന്‍ഷന്‍. ഇടുക്കി ശാന്തന്‍പാറ പോലീസ് സ്റ്റേഷനിലെ സിപിഒ ശ്യാം കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തത്.

മൂന്നാറില്‍ ഷീബ എയ്ഞ്ചല്‍ റാണി എന്ന 27 കാരിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് നടപടി. യുവതിയെ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്നാണ് ശ്യാം കുമാറിനെതിരെയുള്ള പരാതി.

ഡിസംബര്‍ 31നാണ് ഷീബ ആത്മഹത്യ ചെയ്തത്. ദേവികുളം സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കോണ്‍ട്രാക്റ്റ് അടിസ്ഥാനത്തില്‍ കൌണ്‍സിലിംങ്ങ് നടത്തി വരികയായിരുന്നു യുവതി. ഉച്ചയോടെ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു. പെണ്‍കുട്ടി മരിക്കുന്നതിന് കുറച്ച്‌ ദിവസങ്ങള്‍ മുമ്ബ് മുതല്‍ കടുത്ത മാനസീക അസ്വസ്ഥതയിലായിരുന്നെന്ന് വീട്ടുകാര്‍ പൊലീസിനെ അറിയിച്ചു.

മരിക്കുന്ന ദിവസം ഉച്ചവരെ പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരണകാരണം പ്രേമ നൈരാശ്യമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ശാന്തന്‍പ്പാറ സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ ശ്യാം കുമാറിലേക്ക് അന്വേഷണം എത്തിചേര്‍ന്നത്.

മൂന്നാര്‍ സ്റ്റേഷനില്‍ ജോലി ചെയ്യുമ്ബോഴാണ് ശ്യാം കുമാര്‍, കുട്ടികള്‍ക്ക് കൌണ്‍സിലിങ്ങ് ചെയ്തിരുന്ന ഷീബയെ പരിചയപ്പെടുന്നത്. ഇരുവരും തമ്മിലുള്ള സൗഹൃദം പിന്നീട് വിവാഹം വരെ എത്തിയെങ്കിലും ഇതിനിടെ ശ്യാം ശാന്തന്‍പാറ സ്റ്റേഷനിലേക്ക് സ്ഥലം മാറിപ്പോയി. തുടര്‍ന്ന് ഇരുവരും ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ടിരുന്നതായാണ് വിവരം. മരണത്തിന് തലേ ദിവസവും ഇരുവരും കണ്ടുമുട്ടിയിരുന്നതായും പൊലീസിന് സൂചന ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണ വിധേയമായി ശ്യാം കുമാറിനെ സസ്പെന്‍റ് ചെയ്തത്.

prp

Leave a Reply

*