മയക്കുമരുന്ന് സംഘം പൊലീസിനുനേരെ പടക്കമെറിഞ്ഞു; രണ്ടുപേര്‍ പിടിയില്‍

തിരുവനന്തപുരം: പൊലീസിനുനേരെ പടക്കമെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടുപേര്‍ മയക്കുമരുന്നുകളുമായി പിടിയില്‍. മാരക മയക്കുമരുന്നായ എം.ഡി.എം.എ, അഞ്ചുകിലോ കഞ്ചാവ്, ലഹരി ഗുളികകള്‍, മൂന്ന് എയര്‍പിസ്റ്റള്‍, രണ്ട് വെട്ടുകത്തി എന്നിവ ഇവരില്‍നിന്ന് പിടിച്ചെടുത്തു. സംഘത്തിലെ രണ്ടുപേര്‍ രക്ഷപ്പെട്ടു. മണക്കാട് കുന്നുംപുറം യോഗീശ്വരാലയം വീട്ടില്‍ രജീഷിനെയും (22) പ്രായപൂര്‍ത്തിയാകാത്ത ആളെയുമാണ് സിറ്റി നാര്‍കോട്ടിക് സെല്‍ സ്പെഷല്‍ ടീമിെന്‍റ സഹായത്തോടെ കരമന പൊലീസ് അറസ്റ്റ് ചെയ്തതെന്ന് സിറ്റി പൊലീസ് കമീഷണര്‍ ബല്‍റാംകുമാര്‍ ഉപാധ്യായ അറിയിച്ചു.

കിള്ളിപ്പാലം കിള്ളി ടൂറിസ്റ്റ് ഹോമില്‍ മുറിയെടുത്ത് ലഹരിവസ്തുക്കള്‍ വിറ്റുവന്ന സംഘത്തെ പിടികൂടാനെത്തിയ പൊലീസിനുനേരെയാണ് പ്രതികള്‍ നാടന്‍ പടക്കമെറിഞ്ഞത്. പൊലീസ് രണ്ടുപേരെ കീഴ്പ്പെടുത്തി. രക്ഷപ്പെട്ട രണ്ടുപേര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. പൊലീസിനുനേരെ പടക്കമെറിഞ്ഞ പ്രതിയുടെ സി.സി.ടി.വി ദൃശ്യം പുറത്തുവന്നു. ഹോട്ടലിെന്‍റ മൂന്നാം നിലയില്‍നിന്ന് ചാടി രക്ഷപ്പെട്ട പ്രതിയുടെതാണ് ദൃശ്യം. ഇയാള്‍ ഷര്‍ട്ട് ധരിച്ചിരുന്നില്ല. പടക്കമെറിഞ്ഞശേഷം കടയില്‍ ഒളിക്കാന്‍ ശ്രമിച്ചെങ്കിലും ഉടമ അനുവദിച്ചില്ല. തുടര്‍ന്ന് ഓട്ടോറിക്ഷ സ്റ്റാന്‍ഡിലെത്തി പേരൂര്‍ക്കട ഭാഗത്തേക്ക് പോകണമെന്ന് പറഞ്ഞെങ്കിലും അസ്വാഭാവികത തോന്നിയതിനെതുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ വിസമ്മതിച്ചു. ഇതോടെ പ്രതി ഓടി രക്ഷപ്പെടുന്നതിെന്‍റ വിഡിയോയാണ് പുറത്തുവന്നത്.

മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലെ തര്‍ക്കംമൂലം നഗരത്തില്‍ അടുത്തിടെ നടന്ന കൊലപാതകങ്ങള്‍ ചര്‍ച്ചയായിരുന്നു. ഇതിനെതുടര്‍ന്ന് നാര്‍കോട്ടിക് സെല്‍ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തില്‍ ലോഡ്ജുകള്‍ കേന്ദ്രീകരിച്ച്‌ ലഹരിവസ്തുക്കള്‍ വില്‍ക്കുന്ന സംഘങ്ങളെക്കുറിച്ച്‌ വിവരം ലഭിച്ചു. നാര്‍കോട്ടിക് സെല്‍ സംഘവും കരമന പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നും ആയുധങ്ങളും പിടിച്ചെടുത്തത്.

prp

Leave a Reply

*