ഗുജറാത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്; ബി.ജെ.പിക്ക് മുന്നേറ്റം

അഹ്മദാബാദ്: ഗുജറാത്തിലെ ആറ് മുനിസിപ്പല്‍ കോര്‍പേറഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മുന്നേറ്റം. ആറ് മുനിസിപ്പല്‍ കോര്‍പറേഷനുകളിലെ 576 സീറ്റുകളിലേക്കാണ് മത്സരം. വോട്ടെണ്ണല്‍ പുരോഗമിക്കുേമ്ബാള്‍ 286 സീറ്റുകള്‍ നേടി ബി.ജെ.പി ലീഡ് ചെയ്യുകയാണ്. 42 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്.

അഹ്മദാബാദ് കോര്‍പറേഷനില്‍ ബി.ജെ.പി 81 സീറ്റുകളിലും കോണ്‍ഗ്രസ് 16 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. സൂറത്തില്‍ ബി.ജെ.പിക്ക് 56 സീറ്റിലും കോണ്‍ഗ്രസ് എട്ടു സീറ്റിലും നേട്ടമുണ്ടാക്കി. സൂറത്തില്‍ ആം ആദ്മി പാര്‍ട്ടി മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെന്നാണ് വിവരം.

വഡോദരയില്‍ ബി.ജെ.പി 27 സീറ്റുകളിലും കോണ്‍ഗ്രസ് എട്ടു സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. രാജ്കോട്ടില്‍ 48 സീറ്റുകളില്‍ ഏകപക്ഷീയമായാണ് ബി.ജെ.പിയുടെ മുന്നേറ്റം.

ഭാവ്നഗറില്‍ ബി.ജെ.പി 20 സീറ്റുകളിലും കോണ്‍ഗ്രസ് ഏഴുസീറ്റുകളിലും മുന്നേറുന്നുണ്ട്. ജാംനഗറില്‍ 23 സീറ്റില്‍ ബി.ജെ.പി മുന്നേറുേമ്ബാള്‍ കോണ്‍ഗ്രസ് ആറിലേക്ക് ചുരുങ്ങി.

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. 2015ല്‍ ബി.ജെ.പി 391 സീറ്റുകള്‍ നേടി ആറു കോര്‍പറേഷനുകളുടെയും ഭരണം നേടിയിരുന്നു. 174 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ ആം ആദ്മി പാര്‍ട്ടി ആദ്യമായി ഗുജറാത്തില്‍ മത്സരിക്കാനിറങ്ങിയ െതരഞ്ഞെടുപ്പ് കൂടിയാണിത്.

prp

Leave a Reply

*