ദിലീപേട്ടന് നല്ലതു മാത്രം വരുത്തണേ എന്നാണ് പ്രാര്‍ത്ഥന, ശരിയെന്തെന്ന് പറയേണ്ട ആള്‍ ഞാന്‍ അല്ല: പ്രയാഗ മാര്‍ട്ടിന്‍

നടി ആക്രമിക്കപ്പെട്ട കേസിലൂടെ അദ്ദേഹം കടന്നുപോയ നിമിഷം വിഷമമുണ്ടാക്കിയെന്ന് നടി പ്രയാഗ മാര്‍ട്ടിന്‍. ദിലീപേട്ടന് നല്ലത് മാത്രം വരുത്തണേ എന്ന് പ്രാര്‍ത്ഥിക്കുന്നയാളാണ് ഞാന്‍. ഒരു സഹോദരന്‍റെയും ഗുരുവിന്‍റെയും സ്ഥാനമാണ് നല്‍കിയത്. ഒരു സഹോദരനെ പോലെയാണ് സംസാരിക്കാറുള്ളതെന്നും പ്രയാഗ പറയുന്നു.

രാമലീലയിലാണ് ഞങ്ങള്‍ ഒന്നിച്ചഭിനയിച്ചത്. ദിലീപേട്ടനെ വ്യക്തിപരമായി അറിയുന്ന ആളാണ് ഞാന്‍. കട്ടപ്പനയിലെ ഹൃതിക് റോഷന്‍ നിര്‍മിച്ചത് ദിലീപേട്ടനാണ്. അപ്പോഴാണ് ഞാന്‍ ആദ്യമായി ദിലീപേട്ടനെ കാണുന്നത്. അതിന് ശേഷം രാമലീലയില്‍ ഞാന്‍ അദ്ദേഹത്തിന്‍റെ നായികയായി വരുന്നു. എനിക്കെപ്പോഴും നല്ല കാര്യങ്ങള്‍ മാത്രം പറഞ്ഞു തരുന്ന ആളായിരുന്നു അദ്ദേഹം.

അത് അഭിനയത്തെക്കുറിച്ച് മാത്രമല്ല, എന്നോട് ഷോട്ടിനിടെ ഇടയ്ക്ക് പറയാറുണ്ട് മോളെ അച്ഛനെയും അമ്മയെയുമൊക്കെ നന്നായി നോക്കണം എന്നൊക്കെ. അങ്ങനെ സംസാരിക്കുന്ന ആളാണ് ദിലീപേട്ടന്‍. അദ്ദേഹത്തെ വളരെയധികം ബഹുമാനിക്കുന്ന ആളാണ് ഞാന്‍. അദ്ദേഹത്തിന് അങ്ങനെ ബുദ്ധിമുട്ടുള്ള സമയം വന്നപ്പോള്‍ തീര്‍ച്ചയായും വിഷമം ഉണ്ടായിരുന്നു.

ദിലീപേട്ടന്‍ ഇങ്ങനെ അനുഭവിക്കുന്നത് കൊണ്ട് തന്നെ നമ്മള്‍ അദ്ദേഹത്തിന് നല്ലതു വരട്ടെ എന്ന് ആഗ്രഹിക്കുന്നതോടൊപ്പം തന്നെ രാമലീല സൂപ്പര്‍ ഹിറ്റ് ആയി മാറട്ടെ വിചാരിച്ച സാഹചര്യങ്ങള്‍ ഉണ്ട്. എനിക്ക് തോന്നുന്നു മലയാളം സിനിമാ മേഖലയില്‍ മറ്റൊരു സിനിമയേയും ഇങ്ങനെ ദുഷ്‌കീര്‍ത്തി പെടുത്തിയിട്ടുണ്ടാകില്ലായിരിക്കാം. രാമലീല തിയ്യേറ്ററില്‍ എത്തില്ല എന്ന് വരെ പറഞ്ഞ സമയമുണ്ട്. പക്ഷെ അതിനെയെല്ലാം അതിജീവിച്ച് വലിയ വിജയമാണ് ചിത്രം കൈവരിച്ചത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ അദ്ദേഹത്തിന്‍റെ പേര് വന്നപ്പോള്‍ വല്ലാത്തൊരു സാഹചര്യമായിരുന്നു. ഇതിന്‍റെ ശരിയെന്താണ് തെറ്റെന്താണ് എന്ന് പറയേണ്ട ആള്‍ ഞാന്‍ അല്ല. ഞാന്‍ പറഞ്ഞാല്‍  ശരിയാവുകയുമില്ലെന്നും പ്രയാഗ പറയുന്നു.

prp

Related posts

Leave a Reply

*