അടിമുടി മാറ്റത്തിനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ

ന്യൂഡല്‍ഹി:  റെയില്‍വേ അടിമുടി മാറ്റത്തിനൊരുങ്ങുന്നു. യാത്രക്കാരുടെ സുരക്ഷ ലക്ഷ്യമിട്ടു സ്റ്റേഷനുകളിലും കോച്ചുകളിലും സിസിടിവി കാമറകള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് റെയില്‍വേ. ആദ്യ ഘട്ടത്തില്‍ 6,500 സ്റ്റേഷനുകളിലും തിരഞ്ഞെടുത്ത ട്രെയിനുകളിലുമായിരിക്കും സിസിടിവി സ്ഥാപിക്കുക. ക്രമേണ എല്ലാ സ്റ്റേഷനുകളിലും ട്രെയിനുകളിലും സിസിടിവി സ്ഥാപിക്കും.

ട്രയിനില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയുകയും സുരക്ഷാ വീഴ്ചകള്‍ തത്സമയം പരിഹരിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ പിടിച്ചുപറി, മോഷണം, രാത്രികാല അതിക്രമങ്ങള്‍ തുടങ്ങിയവയ്ക്കു പരിഹാരം കാണാമെന്നാണു പ്രതീക്ഷ. കൂടാതെ, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാം. ചിലയിടങ്ങളില്‍ സാമൂഹികവിരുദ്ധര്‍ ട്രെയിനുകള്‍ക്കു നേരെ നടത്തുന്ന കല്ലേറു നിയന്ത്രിക്കാം.

കൂടാതെ വിമാനങ്ങളിലേതിനു സമാനമായ ബയോ വാക്വം ടോയ്‌ലറ്റുകളും ട്രെയിനുകളില്‍ സ്ഥാപിക്കാനു തീരുമാനമായി. ആദ്യ ഘട്ടത്തില്‍ നടപ്പാക്കിയ ബയോ ടോയ്ലറ്റുകളുടെ പോരായ്മകള്‍ പരിഹരിച്ചു കൊണ്ടായിരിക്കും ഇത്. 2.5 ലക്ഷം ശുചിമുറികളാണു സ്ഥാപിക്കേണ്ടി വരിക.

പുതിയ കോച്ചുകള്‍ സ്ഥാപിക്കും. വിവിധ ഫാക്ടറികളില്‍ കോച്ചുകളുടെ പല രൂപരേഖകള്‍ തയാറാകുന്നു. എല്‍ഇഡി ലൈറ്റുകളും ദിശാസൂചികകളും മെച്ചപ്പെട്ട സീറ്റുകള്‍, അപ്പര്‍ ബര്‍ത്തിലെത്താന്‍ സൗകര്യപ്രദമായ ഗോവണികള്‍ എന്നിവ ഇവയിലുണ്ടാകും. ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 120 മുതല്‍ 160 വരെ ആയി ഉയര്‍ത്തും. ഭാരം കുറഞ്ഞ കോച്ചുകള്‍, പുതിയ രൂപകല്‍പന, ട്രാക്, സിഗ്‌നല്‍ പരിഷ്‌കാരങ്ങള്‍ എന്നിവയും നടപ്പിലാക്കും.

prp

Related posts

Leave a Reply

*