കേന്ദ്ര സര്‍ക്കാരിന്‍റെ ആയുഷ്മാന്‍ ഭാരതില്‍ കേരളവും ചേരുന്നു

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ ദേശീയ ആരോഗ്യ പദ്ധതിയായ ആയുഷ്മാന്‍ ഭാരതില്‍ കേരളവും ചേരും. ഇതിനുള്ള ധാരണാ പത്രത്തില്‍ ഉടന്‍ ഒപ്പുവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. 2011ലെ സെന്‍സസിന്‍റെ അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ ചേരാന്‍ 2019 ഏപ്രില്‍ ഒന്നുവരെ കേരളം സമയം ചോദിച്ചിരുന്നു. എന്നാല്‍ കേന്ദ്രത്തില്‍ നിന്ന് അനുകൂല സമീപനം ഉണ്ടായില്ല. കേരളത്തിലെ 21.5 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രയോജനം കിട്ടുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.

നിലവിലുള്ള രാഷ്ട്രീയ സ്വാസ്ഥ്യ ബിമാ യോജന (ആര്‍.എസ്.ബി.വൈ) മാര്‍ച്ച്‌ 31 നാണ് അവസാനിക്കുന്നത്. അതിന് ശേഷം പുതിയ പദ്ധതിയില്‍ ചേരാമെന്നായിരുന്നു സംസ്ഥാനത്തിന്‍റെ നിലപാട്. ഈ പദ്ധതിയിലെ മുഴുവന്‍ പേരെയും പുതിയ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന കേരളത്തിന്‍റെ ആവശ്യം ആയുഷ്മാന്‍ ഭാരത് ഡയറക്ടറേറ്റ് അംഗീകരിച്ചിരുന്നു. എന്നിട്ടും കേരളം അന്തിമ തീരുമാനമെടുത്തില്ല.

കേരളം കൂടി അംഗമാവുന്നതോടെ തെലുങ്കാനയും ഒഡീഷയും മാത്രമാകും പദ്ധതിക്ക് പുറത്തുള്ള സംസ്ഥാനങ്ങള്‍. ചില കാര്യങ്ങളില്‍ കൂടി വ്യക്തത വരുത്തി ധാരണാപത്രം ഒപ്പിടുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

prp

Related posts

Leave a Reply

*