കാമുകന്‍റെ ആത്മഹത്യയ്ക്ക് ഞാന്‍ കാരണക്കാരിയല്ല; സീരിയല്‍ നടിയുടെ വെളിപ്പെടുത്തല്‍

ചെന്നൈ: ഷൂട്ടിംഗ് സൈറ്റിലെത്തി കാമുകന്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍താന്‍ നിരപരാധിയാണെന്ന് തമിഴ് സീരിയല്‍ നടിയും സാമൂഹിക പ്രവര്‍ത്തകയുമായ നിലാനി. കാമുകന്‍റെ ആത്മഹത്യയില്‍ കാരണക്കാരിയാക്കിയതില്‍ മനം നൊന്ത് ആത്മഹത്യയ്ക്കു ശ്രമിച്ച നിലാനി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് താന്‍ നിരപരാധിയാണെന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

കാമുകന്‍ ലളിത് കുമാറിന്‍റെ മരണത്തില്‍ തെളിവുകളില്ലാതിരുന്നിട്ടും മാദ്ധ്യമങ്ങള്‍ കെട്ടുകഥ മെനയുകയാണെന്നും താരം ആരോപിക്കുന്നു. ഇതേകാര്യം ഉന്നയിച്ച്‌ കഴിഞ്ഞ ദിവസം നിലാനി പൊലീസ് കമ്മിഷണറെ കണ്ടിരുന്നു. അന്ന് ലളിതിന് മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നെന്നും തന്റെ കുഞ്ഞുങ്ങളെ കൊല്ലാന്‍ ശ്രമിച്ചുവെന്നും നിലാനി പറഞ്ഞിരുന്നു.

”മൂന്ന് വര്‍ഷം മുന്‍പാണ് ലളിതിനെ പരിചയപ്പെടുന്നത്. രണ്ട് കുട്ടികളെ ഒറ്റയ്ക്കു വളര്‍ത്തുന്ന സ്ത്രീയെന്ന നിലയില്‍ പല കാര്യങ്ങളിലും അയാള്‍ എന്നെ സഹായിക്കുമായിരുന്നു. ആ പരിചയത്തിലാണ് കല്യാണ ആലോചനയുമായി അയാള്‍ മുന്നോട്ടു വന്നത്. ലളിതുമായുള്ള ജീവിതം ഒരു സംരക്ഷണം ആകുമെന്ന ചിന്ത എനിക്കുണ്ടായി. എന്നാല്‍ അയാള്‍ ഒരു സ്ത്രീലമ്ബടനാണെന്ന് ഞാന്‍ മനസിലാക്കുന്നത് പിന്നീടാണ്.

സഹോദരനും സഹോദരിയും വരെ അയാള്‍ക്ക് എതിരായിരുന്നു. പല സ്ത്രീകളില്‍ നിന്ന് പണം തട്ടി കടന്നു കളഞ്ഞിട്ടുണ്ട്. ഇതോടെയാണ് ഞാന്‍ അയാളുമായി അകലം പാലിച്ചത്. ഇതിനുശേഷം ഞാന്‍ അയാളെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. അയാളുടെ സ്വാഭാവം മൂലം അമ്മ ഹൃദയം പൊട്ടി മരിക്കുകയായിരുന്നു” നിലാനി പറഞ്ഞു.

ഈ മാസം 15നാണ് നിലാനിയുടെ കാമുകനെന്ന് അവകാശപ്പെടുന്ന ലളിത് കുമാര്‍ എന്ന യുവാവ് ചെന്നൈ കെ.കെ നഗറിലെ സീരിയല്‍ സെറ്റിലെത്തി തീകൊളുത്തി ആത്മഹത്യ ചെയ്തത്. നിലാനിയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ശേഷമായിരുന്നു ഇയാളുടെ ആത്മഹത്യ. തൂത്തുക്കുടി സ്‌റ്റെര്‍ലെറ്റ് കമ്ബനിക്കെതിരായി പ്രതിഷേധിച്ച പതിമൂന്ന് പേരെ പൊലീസ് വെടിവച്ചു കൊന്ന സംഭവത്തില്‍ പൊലീസിനെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചാണ് സാമൂഹിക പ്രവര്‍ത്തക എന്ന നിലയില്‍ നിലാനി വാര്‍ത്തകളില്‍ ഇടം നേടിയത്.

prp

Related posts

Leave a Reply

*