മുതലാളിയുടെ ഭാര്യയുമായി ഒളിച്ചോടിയ യുവാവിന് സംഭവിച്ചത്

പറ്റ്ന: തൊഴിലുടമയുടെ ഭാര്യയുമായി ഒളിച്ചോടിയ യുവാവിന്‍റെ കാഴ്ച നഷ്ടപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മറ്റ് പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച വൈകിട്ട് പറ്റ്നയില്‍ നിന്നും 140 കിമീ അകലെയുള്ള ബെഗുസരൈ ജില്ലയിലാണ് സംഭവം നടന്നത്.

ട്രാക്ടര്‍ ഡ്രൈവറായ ഗൗതം കുമാര്‍ ചൗധരി തന്‍റെ മുതലാളിയായ ദയാറാം സിംഗിന്‍റെ ഭാര്യയുമായി പ്രണയത്തിലായി. കഴിഞ്ഞയാഴ്ച രണ്ട് കുട്ടികളുടെ മാതാവായ കാമുകിയുമൊത്ത് ഗൗതം കുമാര്‍ ഒളിച്ചോടി. ഉടനെ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടി ദയാറാം പോലീസില്‍ പരാതി നല്‍കി. പത്ത് ദിവസത്തിനുള്ളില്‍ പോലീസ് ഇയാളുടെ ഭാര്യയെ കണ്ടെത്തി. ദയാറാമിനൊപ്പം ഭാര്യ മടങ്ങി.

   സംഭവ ദിവസം യുവതിക്ക് ഗൗതം കുമാറിനൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്ന് പറഞ്ഞ് അവരുടെ കുടുംബാംഗങ്ങള്‍ ഗൗതം കുമാറിനെ വിളിച്ചു. കാമുകിയെ കാണാനായി ഗൗതം കുമാര്‍ വരുന്ന വഴിക്ക് 25 പേരടങ്ങുന്ന സംഘം അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി. വിജനമായ സ്ഥലത്തെത്തിച്ച്‌ ക്രൂരമായി മര്‍ദ്ദിച്ചു. കണ്ണുകളില്‍ ആസിഡ് കുത്തിവെച്ചു. ശേഷം ഗൗതം കുമാറിനെ റോഡില്‍ ഉപേക്ഷിച്ച്‌ പ്രതികള്‍ കടന്നുകളഞ്ഞു.

ഗൗതമിന്‍റെ നിലവിളി കേട്ടെത്തിയ ചിലര്‍ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ രണ്ട് കണ്ണിന്‍റെയും കാഴ്ച നഷ്ടമായ നിലയിലാണ്.

prp

Related posts

Leave a Reply

*