പൂനയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് പീഡനം: ഒരാള്‍ മരിച്ചു

പൂനെ: മഹാരാഷ്ട്രയിലെ പൂനയില്‍ ലൈംഗിക പീഡനത്തിന് ഇരയായ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു. ഞായറാഴ്ച പൂനയിലെ ഹിന്‍ജാവാടിയിലാണ് 12 വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായത്. സംഭവത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടിയാണ് മരിച്ചത്. മറ്റേ കുട്ടിയും ചികിത്സയിലാണ്.

കേസിലെ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുപത്തിരണ്ടുകാരനായ ഗണേഷ് നിഖാമിനെയും പതിനേഴുകാരനെയുമാണ് പോലീസ് പിടികൂടിയിട്ടുണ്ട്. വീടിനു സമീപത്തെ ക്ഷേത്രത്തില്‍ പോയി മടങ്ങുന്ന സമയത്ത് മിഠായി തരാമെന്ന് പറഞ്ഞ് കുട്ടികളെ ആളൊഴിഞ്ഞ് സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച്‌ പുറത്ത് പറയരുതെന്ന് ഇരുവരേയും പ്രതികള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.

എന്നാല്‍ അസഹനീയമായ വേദന അനുഭവപ്പെട്ട പെണ്‍കുട്ടികളില്‍ ഒരാള്‍ സംഭവത്തെക്കുറിച്ച്‌ മാതാപിതാക്കളോട് പറഞ്ഞു. ഇതേതുടര്‍ന്ന് കുട്ടിയെ രക്ഷിതാക്കള്‍ ചേര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടതായി ‍കണ്ടെത്തിയത്. ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

prp

Related posts

Leave a Reply

*